Sunday, 18 September 2016

വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച എസ്‌ഐയ്ക്കെതിരെ അന്വേഷണം



വാട്ട്സ്‌ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ച എസ്‌ഐയ്ക്കെതിരെ അന്വേഷണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടുന്ന വാട്ട്സാപ്പ് ഗ്രൂപ്പില്‍ അശ്ലീല വിഡിയോ അയച്ചതായി ആരോപണമുയര്‍ന്ന എസ്‌ഐക്കെതിരെ ഉന്നതതല അന്വേഷണത്തിനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷനാണ് ഉത്തരവിട്ടത്. ലഹരിമരുന്നു മാഫിയയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന വാട്ട്സാപ്പ് ഗ്രൂപ്പായ വോയ്സ് ഓഫ് എഴുപുന്നയില്‍ ദേശീയപണിമുടക്ക് ദിവസം ജില്ലയിലെ ഒരു സ്റ്റേഷന്‍ ചുമതലയുള്ള എസ്‌ഐയുടെ മൊബൈലില്‍ നിന്ന് അശ്ലീല വിഡിയോ എത്തിയെന്ന് എഴുപുന്ന സ്വദേശി വര്‍ഗീസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.
സൈബര്‍ സെല്ലിലെ സീനിയര്‍ ഉദ്യോഗസ്ഥനെ അന്വേഷണചുമതല ഏല്‍പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഒക്ടോബര്‍ 24 ന് ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍



കൊച്ചി●കൊച്ചിയില്‍ വന്‍ ഓണ്‍ലൈന്‍ പെന്‍വാണിഭ സംഘം പിടിയില്‍. കമ്മട്ടിപ്പാടത്തെ ലോജ്ഡില്‍ നിന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. വൈറ്റിവ പൊന്നുരുന്നി ആനാംതുരുത്തില്‍ ജോണി ജോസഫ് എന്ന അജി ജോണ്‍ (42), ലോഡ്ജ് ഉടമ കൊട്ടാരക്കര കിഴക്കേതെരുവ് തെങ്ങുവിള വീട്ടില്‍ റെജി മാത്യു (32), മൈനാഗപ്പളളി കടപ്പലാല്‍ വീട്ടില്‍ മനീഷ് ലാല്‍ (27) എന്നിവരും സംഘം വലയിലാക്കിയ ബംഗാള്‍ സ്വദേശിനിയായ 20 വയസുള്ള പെണ്‍കുട്ടിയുമാണ് പിടിയിലായത്.
ജോണി ജോസഫാണ് സംഘത്തിലെ പ്രധാനകണ്ണിയെന്ന് പോലീസ് പറഞ്ഞു.

ലൊക്കാന്റോ എന്ന ഓണ്‍ലൈന്‍ ക്ലാസിഫൈഡ് വെബ്സൈറ്റില്‍ പരസ്യം നല്‍കിയാണ് സംഘം ഇടപാടുകാരെയും ഇരകളെയും കണ്ടെത്തിയിരുന്നത്. 10,000 രൂപ വരെയാണ് സംഘം ഇടപാടുകാരില്‍ നിന്നും ഈടാക്കിയിരുന്നത്. ബെംഗളൂരുവിലെ ലൈംഗിക വ്യാപാര സംഘത്തിന്റെ വലയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ അഞ്ചു ദിവസത്തേക്ക് 25,000 രൂപ നല്‍കിയാണു ജോണ്‍ ജോസഫ് കൊച്ചിയിലെത്തിച്ചത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ലോഡ്ജില്‍ അസ്വഭാവികമായി ആളുകള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വിവരം നല്‍കിയതിനെത്തുടര്‍ന്നാണ് കടവന്ത്ര പോലീസ് സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്.

ജീവന്റെ തുടിപ്പിനായി രക്തദാനം



തിരുവനന്തപുരം●ബി ജെ പി നാഷണല്‍ കൗണ്‍സില്‍ സമ്മേളനത്തിന്റെയും,ദീനദയാല്‍ ജന്മശതാബ്ദിയുടെയും ഭാഗമായി ജീവന്റെ തുടിപ്പിനായി എന്നപേരില്‍ സംസ്ഥാനവ്യാപകമായി നടന്നു. തിരുവനന്തപുറം ശ്രീചിത്തിര ഹോസ്പിറ്റലില്‍ നടന്ന രക്തദാനം ശ്രീ സുരേഷ് ഗോപി എം പി രക്തം നല്‍കി ഉദ്ഘാടനം ചെയ്തു നല്‍കി. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ആര്‍.എസ് രാജീവ് ബി ജെ പി ജില്ലാ പ്രസിഡന്റ് ശ്രീ അഡ്വ എസ.സുരേഷ് , പ്രശസ്ത സീരിയല്‍ ആര്‍ട്ടിസ്റ് പ്രെത്യുക്ഷ നന്ദകുമാര്‍,ചലച്ചിത്ര നിര്‍മാതാവ് സുരേഷ് കുമാര്‍ശ്രീചിത്തിര സൂപ്രണ്ട് ഡോക്ടര്‍ ശാരദ എന്നിവര്‍ പങ്കെടുത്തു.അഡ്വ എസ് സുരേഷ്, പ്രെത്യുക്ഷ,ആര്‍.എസ്.
രാജീവ്; നന്ദകുമാര്‍,എന്നിവരും രക്ത ദാനത്തില്‍ പങ്കാളികളായി

കുറ്റ്യാടി അപകടം :രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി : തെരച്ചില്‍ തുടരുന്നു



കോഴിക്കോട്: മരുതോങ്കര പഞ്ചായത്തിലെ ഏക്കല്‍ മലയില്‍ കടന്തറപ്പുഴയില്‍ കോതോട് സ്വദേശികളായ ആറു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സംഭവത്തില്‍ തെരച്ചില്‍ തുടരുകയാണ്. മഴ തെരച്ചിലിന് തടസം സൃഷ്ടിച്ചിരുന്നു.
ഇതിനിടെ തെരച്ചിലിനിടെ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തു.. കാതോട് സ്വദേശി രജീഷിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. മറ്റൊന്ന് തിരിച്ചറിഞ്ഞിട്ടില്ല.




പശുക്കടവ് തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിലാണ് കുളിക്കാനിറങ്ങിയ ആറു യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടത്. അപകടസ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്. ബാക്കിയുള്ള നാലുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
പുഴയില്‍ കുളിക്കാനെത്തിയ സുഹൃത്തുക്കളാണ് ഒലിച്ചു പോയത്. മൊത്തം ഒന്‍പതു പേര്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നു പേരെ രക്ഷപ്പെടുത്തി.

വയനാട് ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍ പൊട്ടിയതാണ് പുഴയില്‍ പെട്ടെന്നു ജലനിരപ്പ് ഉയരാന്‍ കാരണം.
കോതോട് സ്വദേശികളായ പാറയുള്ളപറമ്ബത്ത് രാജന്റെ മകന്‍ വിഷ്ണു, കറ്റോടി ചന്ദ്രന്റെ മകന്‍ അശ്വന്ത്, പാറയുള്ള പറമ്ബത്ത് രാജീവന്റെ മകന്‍ അക്ഷയ് രാജ്, കുട്ടിക്കുന്നുമ്മല്‍ ദേവദാസിന്റെ മകന്‍ വിപിന്‍ ദാസ്, കക്കുഴിയുള്ള കുന്നുമ്മല്‍ ശശിയുടെ മകന്‍ ഷൈന്‍ ശശി എന്നിവരെയാണ് കാണാതായത്. അപകടം നടന്ന കൂട്ടിക്കല്‍ മേഖലയില്‍ മഴയുണ്ടായിരുന്നില്ല.

കടന്തറപ്പുഴയുടെ ഭാഗത്ത് വൈകുന്നേരം ഓട്ടോയിലും ബൈക്കിലുമായിട്ടാണ് ഇവര്‍ ഇന്നലെ കുളിക്കാനെത്തിയത്. നീന്തല്‍ വശമില്ലാത്തതിനാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷിബിന്‍ ദാസ് പുഴയില്‍ ഇറങ്ങിയില്ല. ജിഷ്ണു, അമല്‍ എന്നിവര്‍ മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കാന്‍ നീങ്ങിയപ്പോഴാണ് മലവെള്ളപ്പാച്ചിലുണ്ടായത്.

ജിഷാവധം: കുറ്റപത്രത്തിലെ ചില വെളിപ്പെടുത്തലില്‍ ദുരൂഹത



ഗുവാഹത്തി : സംസ്ഥാനം ഏറെ ഉറ്റുനോക്കുന്ന ജിഷാവധക്കേസിലെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. അതേസമയം പ്രതി അമീറുല്‍ ഇസ്ലാമിന് അനറുല്‍ ഇസ്ലാം എന്ന സുഹൃത്ത് ഇല്ലെന്ന കുറ്റപത്രത്തിലെ വെളിപ്പെടുത്തലില്‍ ദുരൂഹത. അനറുല്‍ ഇസ്ലാമിന്റെ പരോക്ഷമായ പ്രേരണമൂലമാണു കൊലപാതകം എന്നായിരുന്നു നേരത്തേ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്.


അസം സ്വദേശിയായ അനറുല്‍ ഇസ്ലാമിനെ പിടികൂടുന്നതിനായി കേരള പൊലീസ് സംഘം മൂന്നു തവണ അസമിലെ നൗഗാവ് ജില്ലയില്‍ എത്തിയിരുന്നു.
കേരളത്തില്‍ തൊഴിലാളിയായിരുന്ന അനറുല്‍ ഇസ്ലാം സംഭവത്തിനു ശേഷമാണ് അസമില്‍ മടങ്ങിയെത്തിയത്.



കേരള പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് അസം പൊലീസ് ജജോരി പൊലീസ് സ്റ്റേഷനു കീഴിലുള്ള മൗഹ്യ ഹലിജുജ എന്ന സ്ഥലത്തുള്ള ഇയാളുടെ വീട് കണ്ടെത്തി.
പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ അസം പൊലീസ് ചോദ്യം ചെയ്തിരുന്നു.
കേരള പൊലീസും ഇയാളുടെ വീട്ടില്‍ എത്തിയിരുന്നെങ്കിലും അന്നു രാവിലെ ഇയാള്‍ കേരളത്തിലേക്കു മടങ്ങിയെന്നാണു വീട്ടുകാര്‍ മൊഴി നല്‍കിയത്. വീട്ടുകാരുടെ മൊഴി എസ്‌ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള കേരള പൊലീസ് രേഖപ്പെടുത്തുകയും ചെയ്തു.
ഈ സംഭവത്തിനുശേഷം അനറുല്‍ ഇസ്ലാമിനെ തേടി രണ്ടു തവണ കൂടി കേരള പൊലീസ് എത്തിയിരുന്നതായി നൗഗാവ് പൊലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവും നൗഗാവില്‍ എത്തിയിരുന്നു. ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് അസം സിഐഡിയും (ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്) അന്വേഷണം നടത്തി.
കേരള പൊലീസ് തിരയുന്നതു മനസ്സിലാക്കി അനറുല്‍ ഇസ്ലാം മുങ്ങുകയായിരുന്നുവെന്നാണ് അന്നു പൊലീസ് പറഞ്ഞത്. ഇയാളെ ഇതുവരെ പിടികിട്ടിയിട്ടുമില്ല. അനറുല്‍ ഇസ്ലാം എന്നൊരു സുഹൃത്ത് അമീറുല്‍ ഇസ്ലാമിന് ഇല്ലെന്ന കേരള പൊലീസിന്റെ പുതിയ നിലപാടും ഇതുവരെയുള്ള അന്വേഷണവും തമ്മില്‍ പൊരുത്തക്കേടുകളുണ്ട്.

ഏറെ കാത്തിരുന്ന സാംസംഗ് ഗ്യാലക്സി എ9 പ്രോയുടെ വില പ്രഖ്യാപിച്ചു



ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയിലെ സാംസങ് ഗ്യാലക്സി എ9 പ്രോയുടെ വില പ്രഖ്യാപിച്ചു. 32,490 രൂപയാണ് പുതിയ മോഡലിന്റെ വില.എ9 പ്രോയ്ക്ക് 6 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഉള്ളത്. ഉയര്‍ന്ന മെമ്മറി ശേഷിയും അഡ്വാന്‍സ്ഡ് പ്രൊസസറുമായി മള്‍ട്ടി ടാസ്കിംഗിനുതകുന്ന വിധമാണ് രൂപകല്‍പ്പന. ഇതിനു ഗ്ലാസും ലോഹവും കൂടിച്ചേര്‍ന്നുള്ള ബോഡിയാണ്. ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസിന്‍റെ സംരക്ഷണവും ഉണ്ട്.
5,000 എംഎഎച്ച്‌ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 160 മിനുറ്റ് മാത്രം മതി. സ്ന


ാപ്പ് ഡ്രാഗണിന്റെ 64-ബിറ്റ് ഒക്ടാകോര്‍ പ്രൊസസറും നാല് ജിബി റാമുമുള്ള ഗ്യാലക്സി എ9 പ്രോയില്‍ രണ്ട് സിം കാര്‍ഡുകള്‍ ഇടാം. എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ 256 ജിബി വരെ മെമ്മറി ഉയര്‍ത്താം. 16 മെഗാപിക്സല്‍ പിന്‍ ക്യാമറയും 8 മെഗാ പിക്സല്‍ മുന്‍ ക്യാമറയും കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങളെടുക്കാനായി രണ്ട് ക്യാമറകള്‍ക്കും F1.9 അപ്പേര്‍ച്ചറുമുണ്ട്. കറുപ്പ്, വെളുപ്പ്, സ്വര്‍ണ്ണ നിറം എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഗ്യാലക്സി എ9 പ്രോ ലഭ്യമാവുക. സെപ്റ്റംബര്‍ 26 മുതല്‍ ഫോണ്‍ സ്റ്റോറുകളില്‍ ലഭ്യമാകും.

Friday, 16 September 2016

താഷി- ഇന്ത്യയില്‍നിന്ന് ഭൂട്ടാനിലേക്ക് ഒരു സല്യൂട്ട്



ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശവനിതയാണ് താഷി

ഇത് താഷി യാങ്സോം. ഇന്ത്യന്‍ സേനയുടെ ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ വിദേശവനിത. വിദേശവനിത എന്നു പറയുമ്ബോള്‍ അത്ര ദൂരത്തുനിന്നല്ല താഷിയുടെ വരവ്. നമ്മുടെ തൊട്ട് അയല്‍പ്പക്കമായ ഭൂട്ടാനിലെ ഒറോങ് സ്വദേശിയാണ് താഷി. ഇന്ത്യയിലെ മറ്റിടങ്ങളില്‍നിന്നുള്ള 32 വനിതാകേഡറ്റുകള്‍ക്കൊപ്പമായിരുന്നു 27 കാരിയായ താഷിയുടെ പരിശീലനം.

''ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയില്‍നിന്ന് പരിശീലനം നേടാന്‍ അവസരം ലഭിക്കുന്ന ഭൂട്ടാന്‍ സേനയില്‍നിന്നുള്ള ആദ്യ വനിതയാണ് ഞാന്‍.
ഏറെ അഭിമാനമുണ്ട് അതില്‍. പരിശീലനക്രമവുമായി ഒത്തുപോകാന്‍ ആദ്യമൊക്കെ വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. പിന്നീട് എല്ലാം ശരിയായി- താഷി പറയുന്നു.


മാസങ്ങള്‍ക്കു മുമ്ബ് പരിശീലനത്തിനായി ഇവിടെ വരുമ്ബോള്‍ എങ്ങനെയാണ് ഒരു സൈക്കിള്‍ ഓടിക്കുന്നതെന്നു പോലും എനിക്കറിയില്ലായിരുന്നു. ഇവിടുത്തെ സുഹൃത്തുക്കളുടെ സഹായം കൊണ്ടാണ് സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത്. ബാക്കിയെല്ലാം എനിക്ക് സഹിക്കാന്‍ പറ്റും ചെന്നൈയിലെ ചൂട് ഒഴികെ- ചെറുചിരിയോടെ താഷി കൂട്ടിച്ചേര്‍ക്കുന്നു. ലഭിച്ച അവസരത്തെ പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് താഷിയുടെ ആഗ്രഹം.

റോയല്‍ ഭൂട്ടാന്‍ ആര്‍മിയിലെ ആംഡ് ഫോഴ്സസ് കോര്‍ട്ട് ഓഫ് ജസ്റ്റിസിനലാണ് താഷി സൈനിക സേവനം ആരംഭിക്കുക. വനിതകള്‍ക്കു പരിശീലനം നല്‍കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ഏക പരിശീലന കേന്ദ്രമാണ് ചെന്നൈയിലേത്. മൊത്തം 270 കേഡറ്റുകളാണ് സെപ്തംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തെത്തിയിട്ടുള്ളത്. ഇതില്‍ 19 പേര്‍ വിദേശരാജ്യങ്ങളില്‍നിന്നുള്ളവരാണ്.

മൂന്നാംദിനവും നേട്ടത്തില്‍: നിഫ്റ്റി 8750ന് മുകളില്‍ ക്ലോസ് ചെയ്തു


മുംബൈ: തുടര്‍ച്ചയായി മൂന്നാം ദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഒരുവേള 350 പോയന്റോളും ഉയര്‍ന്ന സെന്‍സെക്സ് ഉച്ചയ്ക്കുശേഷം 200ന് താഴെയെത്തി. ഒടുവില്‍ 186.14 പോയന്റ് നേട്ടത്തില്‍ 28,599.03ല്‍ ക്ലോസ് ചെയ്തു.

37.30 പോയന്റ് ഉയര്‍ന്ന് 8779.85ലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്‌ഇയിലെ 1325 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1420 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.


റിലയന്‍സ് ഇന്റസ്ട്രീസ്, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, സിപ്ല, ബജാജ് ഓട്ടോ, ഐടിസി തുടങ്ങിയവ നേട്ടത്തിലും കെയിന്‍ ഇന്ത്യ, വേദാന്ത, ഏഷ്യന്‍ പെയിന്റ്സ്, എച്ച്‌ഡിഎഫ്സി, എച്ച്‌സിഎല്‍ ടെക് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

നേട്ടമുണ്ടാക്കിയ ഓഹരികള്‍

ഡേവിസ് കപ്പ് ടെന്നീസില്‍ ഇന്ത്യ സ്പെയ്നിനെതിരെ



ആദ്യ സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥന്‍ നഡാലിനെ നേരിടുമ്ബോള്‍ രണ്ടാം സിംഗിള്‍സില്‍ സാകേത് മയ്നേനിക്ക് ലോക 13-ാം നമ്ബര്‍ താരം ഡേവിഡ് ഫെററാണ് എതിരാളി

ന്യൂഡല്‍ഹി: ഡേവിസ് കപ്പ് ടെന്നീസ് ലോകഗ്രൂപ്പ് പ്ലേഓഫില്‍ ഇന്ത്യ വെള്ളിയാഴ്ച കരുത്തരായ സ്പെയിനുമായി കളിക്കാനിറങ്ങും. മുന്‍ ലോക ഒന്നാം നമ്ബര്‍ റാഫേല്‍ നഡാല്‍ നയിക്കുന്ന സ്പാനിഷ് ടീമിനെതിരെ മുഴുവന്‍ കരുത്തോടെയല്ല ഇന്ത്യന്‍ സംഘം ഇറങ്ങുന്നത്.

ആദ്യ സിംഗിള്‍സില്‍ രാംകുമാര്‍ രാമനാഥന്‍ നഡാലിനെ നേരിടുമ്ബോള്‍ രണ്ടാം സിംഗിള്‍സില്‍ സാകേത് മയ്നേനിക്ക് ലോക 13-ാം നമ്ബര്‍ താരം ഡേവിഡ് ഫെററാണ് എതിരാളി. ഡബിള്‍സില്‍ ലിയാന്‍ഡര്‍ പെയ്സ്-മയ്നേനി സഖ്യത്തിന് ഫ്രഞ്ച് ഓപ്പണ്‍ ചാമ്ബ്യന്‍മാരായ ഫെലിസിയാനോ ലോപ്പസ്-മാര്‍ക് ലോപ്പസ് സഖ്യമാണ് എതിരാളികള്‍.

രോഹന്‍ ബൊപ്പണ്ണയുടെ പിന്‍മാറ്റമാണ് ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായത്. ഇതോടെ ഡബിള്‍സില്‍ പെയ്സിന് പുതിയ പങ്കാളിയെ കണ്ടത്തേണ്ടി വന്നു. യു.എസ്. ഓപ്പണിനിടെയേറ്റ പരിക്കാണ് ബൊപ്പണ്ണയുടെ പിന്‍മാറ്റത്തിന് കാരണം. നേരത്തേ യുകി ഭാംബ്രി, സോംദേവ് ദേവ് വര്‍മന്‍ എന്നിവര്‍ പരിക്കുമൂലം പിന്‍മാറിയിരുന്നു.

പരിശീലനം നടത്തുന്ന നഡാല്‍

Aaaand we're back on the centre court with #Rafa #Nadal. pic.twitter.com/lqIA3JXkZw

തങ്ങള്‍ കരുത്തരായ ടീമാണെങ്കിലും ഇന്ത്യക്ക് നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യമുണ്ടെന്ന് നഡാല്‍ മത്സരത്തിനുമുമ്ബുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണകൊറിയയെ ഏഷ്യ-ഓഷ്യാനിയ ഗ്രൂപ്പ് ഒന്നിന്റെ രണ്ടാം റൗണ്ടില്‍ തോല്‍പ്പിച്ചാണ് ഇന്ത്യ ലോകഗ്രൂപ്പ് പ്ലേഓഫിന് യോഗ്യതനേടിയത്.

മദ്യഷോപ്പുകള്‍ പൂട്ടണോ, നിലനിര്‍ത്തണോ; ചര്‍ച്ച പൊടിപൊടിക്കുന്നു



തിരുവനന്തപുരം• ബവ്റിജസ് കോര്‍പറേഷന്റെ (ബെവ്കോ) മദ്യഷോപ്പുകളില്‍ പത്തുശതമാനം അടച്ചുപൂട്ടണോ നിലനിര്‍ത്തണോ എന്ന വിഷയത്തില്‍ സര്‍ക്കാര്‍ തലത്തിലും മുന്നണിയിലും ചര്‍ച്ചകള്‍ ആരംഭിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമനുസരിച്ച്‌ ഒക്ടോബര്‍ രണ്ടിനു ബവ്റിജസ് ഔട്ട്ലറ്റുകളില്‍ പത്തു ശതമാനം പൂട്ടേണ്ടതുണ്ട്. നയപരമായ തീരുമാനമെടുക്കാന്‍ 17 ദിവസമാണ് ശേഷിക്കുന്നത്.

യുഡിഎഫ് സര്‍ക്കാരിന്റെ നയം അതേപടി തുടരേണ്ടതില്ലെന്നാണു മുന്നണിയിലെ പൊതുവികാരം. ബവ്റിജസ് ഔട്ട്ലറ്റുകള്‍ പൂട്ടിയിട്ടും മദ്യഉപയോഗം കുറയാത്ത സാഹചര്യത്തില്‍ നിലവിലെ നയംകൊണ്ട് എന്തു പ്രയോജനമാണുള്ളതെന്ന ചോദ്യവും മുന്നണിയില്‍ ഉയരുന്നുണ്ട്. തിരക്കേറിയ സ്ഥലങ്ങളിലെ ഔട്ട്ലറ്റുകള്‍ കാരണം പൊതുജനങ്ങള്‍‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടു കണക്കിലെടുത്ത് ഇത്തരത്തിലുള്ള ഔട്ട്ലറ്റുകള്‍ മാറ്റിസ്ഥാപിക്കാനും ചിലതിനു താഴിടാനും ആലോചിക്കുന്നുണ്ട്.
ദേശീയപാതയ്ക്കരികില്‍ 67 ഔട്ട്ലറ്റും (ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ്), സംസ്ഥാനപാതയ്ക്കരികില്‍ 69 ഔട്ട്ലറ്റുമാണുള്ളത്.

ഔട്ട്ലറ്റുകള്‍ അടച്ചുപൂട്ടേണ്ടതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ലെന്നും നയപരമായ കാര്യമായതിനാല്‍ അക്കാര്യങ്ങളില്‍ എല്‍ഡിഎഫാണു തീരുമാനമെടുക്കേണ്ടതെന്നും ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും എക്സൈസ് മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.

പുതിയ ഔട്ട്ലറ്റുകള്‍ തുറക്കേണ്ടെന്നും ഉള്ളതു പൂട്ടേണ്ടെന്നുമാണു നിലവിലെ തീരുമാനം. അടുത്ത വര്‍ഷത്തെ മദ്യനയത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കാം - മുതിര്‍ന്ന എല്‍ഡിഎഫ് നേതാവ് മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.

യുഡിഎഫ് സര്‍ക്കാരിന്റെ നയമനുസരിച്ചു 2014ലാണു ഗാന്ധിജയന്തിദിനത്തില്‍ പത്തുശതമാനം ഔട്ട്ലറ്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ആ വര്‍ഷം 39 ഔട്ട്ലറ്റുകള്‍ അടച്ചു. ബവ്റിജസ് കോര്‍പ്പറേഷന്റെ 338 ഔട്ട്ലറ്റില്‍ 34 എണ്ണവും കണ്‍സ്യൂമര്‍ഫെഡിന്റെ 46ല്‍ അഞ്ചെണ്ണവുമാണ് പൂട്ടിയത്. 2015ല്‍ 26 ഷോപ്പുകള്‍ അടച്ചുപൂട്ടി. ദേശീയപാതയ്ക്കരികിലുള്ള ചില ഷോപ്പുകളും പൂട്ടി. 270 ഷോപ്പുകളാണ് ഇപ്പോള്‍ ബവ്റിജസ് കോര്‍പ്പറേഷനുള്ളത്. ഓരോ ഔട്ട്ലറ്റിലുമുള്ളത് ഏഴു ജീവനക്കാര്‍. 36 മദ്യഷോപ്പുകളും മൂന്നു ബിയര്‍ പാര്‍ലറുകളുമാണ് കണ്‍സ്യൂമര്‍ഫെഡിനുള്ളത്.

ഔട്ട്ലറ്റുകള്‍ പൂട്ടിയിട്ടും വില്‍പ്പനയില്‍ കുറവില്ലെന്നാണു സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. തിരുവോണംവരെയുള്ള എട്ടുദിവസം കൊണ്ട് വിറ്റത് 448.41 കോടിയുടെ മദ്യമാണ്. തിരുവോണദിനത്തില്‍ മാത്രം 38.86 കോടിയുടെ മദ്യംവിറ്റു. സെപ്റ്റംബര്‍ മാസം 14 വരെ വിറ്റത് 571 കോടിയുടെ മദ്യമാണ്.

തന്നെ വഞ്ചിച്ചിട്ട് മറ്റൊരാളെക്കൂടി പ്രണയിച്ച കാമുകിയെ യുവാവ് കുത്തിക്കൊന്നു; 21 കാരി ഫാഷന്‍ ഡിസൈനറെ 22 വയസ്സുള്ള എംബിഎക്കാരന്‍ കൊലപ്പെടുത്തിയത് കാറിലിട്ട്



ജയ്പൂര്‍: തന്നെ പ്രണയിച്ച്‌ വഞ്ചിച്ച ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയെ എംബിഎ വിദ്യാര്‍ത്ഥി കൊലപ്പെടുത്തി. രാജസ്ഥാനില്‍ നടന്ന സംഭവത്തില്‍ ജയ്പൂര്‍ വിദ്യാധറില്‍ 21 കാരി ഹര്‍ഷിതാ ഗുപ്ത എന്ന പെണ്‍കുട്ടിക്കാണ് ജീവന്‍ നഷ്ടമായത്. ഗുപ്തയെ നേരത്തേ പ്രണയിച്ചിരുന്ന 22 കാരന്‍ ജയന്ത് സോധാനിയെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ആറു മണിക്കൂറിന് ശേഷം വ്യാഴാഴ്ച പുലര്‍ച്ചെ യുവാവ് പോലീസ് പിടിയിലായി. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. താനുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടി അത് അവസാനിപ്പിച്ച്‌ മറ്റൊരാളുമായി പ്രണയം തുടങ്ങിയതാണ് കൊല്ലാനുള്ള തീരുമാനത്തില്‍ എത്തിയതെന്നും പ്രതി പറഞ്ഞതായിട്ടാണ് വിവരം.

വിദ്യാധര്‍ നഗറിലെ ഖണ്ഡേവല്‍ ടവേഴ്സിലാണ് പെണ്‍കുട്ടി താമിസിച്ചു വന്നിരുന്നത്. ബുധനാഴ്ച വൈകിട്ട് 6.30 യ്ക്ക് പുറത്തു പോയ ഹര്‍ഷിതയെ രാത്രി 9 മണിയായിട്ടും കാണാതെ വന്നതോടെ കുടുംബം പോലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് വിദ്യാധറിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തുകയും ചെയ്തു.

അന്വേഷണത്തിനിടയിലാണ് ഇതേ സ്ഥലത്ത് താമസക്കാരനായ ജയന്ത് സോധാനിയുമായി പെണ്‍കുട്ടി നേരത്തേ പ്രണയത്തിലായിരുന്നെന്ന വിവരം പോലീസിന് കിട്ടിയത്. 2016 ജൂണില്‍ ഇരുവരും വേര്‍പിരിഞ്ഞതായും കണ്ടെത്തി. ഇതിന് പിന്നാലെ ഇരുവരെയും രാത്രി 7.30 യോടെ വിദ്യാധര്‍ നഗറില്‍ ഒരു മിച്ച്‌ കണ്ടതായി ചിലര്‍ പോലീസിനോട് പറയുകയും ചെയ്തു.

രാത്രി 11.30 യോടെ യുവാവിനെ പോലീസ് സ്റ്റേഷനില്‍ എത്തിക്കകയും ചോദ്യം ചെയ്ത ശേഷം വിട്ടയയ്ക്കുകയും ചെയ്തു. എന്നാല്‍ പോലീസ് രഹസ്യാമായി ഇയാളെ പിന്തുടരുന്നുണ്ടായിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ ഒറ്റപ്പെട്ട സ്ഥലത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കിടക്കുന്നതായി നാട്ടുകാരില്‍ ചിലര്‍ വന്നു പറയുകയായിരുന്നു.

മൃതദേഹം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞതിന് പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ടാമത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും സംഭവിച്ചത് പോലീസിനോട് തുറന്നു പറയുകയും ചെയ്തു. കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തിയും കാറിനുള്ളില്‍ രക്തത്തുള്ളികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കാറിന്റെ പിന്‍സീറ്റിലേക്ക് നിര്‍ബ്ബന്ധിച്ച്‌ കയറ്റിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

കഴുത്ത്, വയര്‍, മുഖം എന്നിവിടങ്ങളിലായി 15 ലധികം കുത്തേറ്റ പാടുകള്‍ ഉണ്ടായിരുന്നു. മരണ വെപ്രാളത്തിനിടയില്‍ പെണ്‍കുട്ടി മാന്തിയ പാടുകള്‍ യുവാവിന്റെ മുഖത്തും കൈകളിലും ഉണ്ടായിരുന്നു. പോലീസ് സ്റ്റേഷനില്‍ തന്റെ പ്രവര്‍ത്തിയില്‍ അല്‍പ്പം പോലും പശ്ചാത്താപം പ്രകടിപ്പിക്കാതിരുന്ന യുവാവ് വൈകുന്നേരമായതോടെ കുഴഞ്ഞുവീഴുകയും ചെയ്ത തെറ്റില്‍ മാപ്പപേക്ഷിക്കുകയും ചെയ്തു.

സൗമ്യ വധക്കേസ്: സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിയമോപദേശം നല്‍കാന്‍ തയ്യാറെന്ന് ജസ്റ്റീസ് കട്ജു



ന്യൂഡല്‍ഹി: സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നിയമോപദേശം നല്‍കാന്‍ തയ്യാറാണെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. കേസില്‍ സര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി എത്രയും വേഗം സമര്‍പ്പിക്കണം. തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതിക്ക് വീഴ്ചപറ്റി. എന്നാല്‍ പ്രോസിക്യൂഷന് വീഴ്ചപറ്റിയിട്ടില്ലെന്നും ജസ്റ്റീസ് കട്ജു പറഞ്ഞു.

കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ കടുത്ത വിമര്‍ശനവും നേരത്തെ ജസ്റ്റീസ് കട്ജു ഉന്നയിച്ചിരുന്നു. സംശയത്തിന്‍റെ ആനുകൂല്യം നല്‍കി വധശിക്ഷ ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. വിധി കോടതി പുനഃപരിശോധിക്കണമെന്നും കട്ജു ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചു.

സൗമ്യയെ ഗോവിന്ദച്ചാമി ഉപദ്രവിച്ചതും മാനഭംഗപ്പെടുത്തിയതും പരിഗണിച്ച കോടതി അയാളുടെ ഉപദ്രവം മരണകാരണമായി എന്ന് കണ്ടെത്താന്‍ കഴിയാതെ പോയി. ഐ.പി.സിയുടെ 300ാം വകുപ്പ് ക്രപാരം കൊലപാതകമായി കണക്കാന്‍ കഴിയുമായിരുന്നു. ഈ വകുപ്പ് വിശദമായി പരിശോധിക്കാതെയാണ് വധശിക്ഷ റദ്ദാക്കിയതെന്നായിരുന്നു കട്ജുവിന്‍റെ വിമര്‍ശനം.

പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധി; ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി വിധിയ്ക്ക് എതിരേ പ്രതിഷേധവുമായി നടി മഞ്ജു വാര്യര്‍



കൊച്ചി: സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രിം കോടതി വിധിയ്ക്ക് എതിരേ പ്രതിഷേധവുമായി നടി മഞ്ജു വാര്യര്‍. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ തന്നെയാണ് വേണ്ടതെന്ന് മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.
പെണ്ണിന്റെ അഭിമാനം വലിച്ചു കീറുന്നവന് എന്താണ് ശിക്ഷയെന്നതിലുള്ള അവ്യക്തതയാണ് സൗമ്യ വധക്കേസിലെ പരമോന്നത നീതിപീഠത്തിന്റെ വിധിയെഴുത്തിലൂടെ വ്യക്തമാകുന്നതെന്നും അവര്‍ കുറിക്കുന്നു. കഴുത്തില്‍ കുരുക്കിട്ട മരണ ശിക്ഷ തന്നെ വേണമെന്നില്ലെന്നും മഞ്ജു വാര്യര്‍ പറയുന്നു.

കോടതി വിധി വന്നതിന് ശേഷം ഇത്തരത്തില്‍ നിരവധി പ്രമുഖരാണ് പ്രതികരണവുമായി രംഗത്തുവന്നിരിക്കുന്നത്.
നേരത്തെ സുപ്രീം കോടതി മുന്‍ ജസ്റ്റീസ് മാര്‍ക്കണ്ടേയ കട്ജുവും ഈ വിധിയ്ക്ക് എതിരേ രംഗത്ത് വന്നിരുന്നു.

മഞ്ജു വാര്യരുടെ എഫ്ബി പോസ്റ്റ് വായിയ്ക്കാം:

"ജീവിതം പലവട്ടം തോല്‍പ്പിച്ചതുകൊണ്ട് പഠനം നിര്‍ത്തേണ്ടി വരികയും ഒരു കുഞ്ഞുവീട് എന്ന തീര്‍ത്തും സാധാരണ സ്വപ്നത്തിനു വേണ്ടി വിശപ്പു മറന്ന് പണിയെടുക്കേണ്ടി വരികയും ചെയ്ത ഒരു പെണ്‍കുട്ടി. വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മയുടെ അടുക്കലേക്കുള്ള യാത്രയില്‍ ഏകാന്തമായ തീവണ്ടി മുറിയില്‍ നിന്ന് അവള്‍ വഴിയരികിലേക്ക് വലിച്ചെറിയപ്പെടുന്നു. അവിടെ വച്ച്‌ അവന്റെ നഖങ്ങളാലും പല്ലുകളാലും പിച്ചിക്കീറപ്പെടുന്നു. ആറാം നാള്‍ ആശുപത്രിയില്‍ അവസാനിക്കുന്നു. മാനം കവര്‍ന്നെടുക്കപ്പെട്ട് അവള്‍ മരിച്ചു എന്നത് സത്യം. ഒരു ആണ്‍മൃഗമാണ് അതിനു കാരണക്കാരന്‍ എന്നതും സത്യം. എന്താണ് അവനുള്ള ശിക്ഷ? നമ്മുടെ നീതിന്യായ വ്യവസ്ഥ ആദ്യം വിധിച്ചത് പിന്നീട് തിരുത്തിയെഴുതിയിരിക്കുന്നു.

പെണ്ണിന്റെ അഭിമാനം വലിച്ചു കീറുന്നവന് എന്താണ് ശിക്ഷയെന്നതിലുള്ള അവ്യക്തതയാണ് സൗമ്യ വധക്കേസിലെ പരമോന്നത നീതിപീഠത്തിന്റെ വിധിയെഴുത്തിലൂടെ വ്യക്തമാകുന്നത്. ഏഴു വര്‍ഷമെന്ന അഭ്യൂഹത്തില്‍ തുടങ്ങി ഒടുവിലത് ജീവപര്യന്തമെന്ന വാര്‍ത്തയില്‍ എത്തി നില്‍ക്കുന്നു. അപ്പോഴും അത് ജീവിതാന്ത്യം വരെയുള്ള തടവാണോ എന്ന് ഉറപ്പിച്ചു പറയാന്‍ നമുക്ക് കഴിയുന്നില്ല. അഥവാ അങ്ങനെയാണെങ്കില്‍ തന്നെ ഭാവിയില്‍ ഏതെങ്കിലും സര്‍ക്കാരിന് ഇളവു ചെയ്യാമെന്ന വ്യവസ്ഥ ചോദ്യചിഹ്നം പോലെ ചിരിക്കുന്നു.

ഇതു തന്നെയാകില്ലേ ഒടുവില്‍ ജിഷ വധക്കേസിലും സംഭവിക്കുകയെന്ന സംശയം എല്ലാവരിലും ഉണരുന്നു. വധശിക്ഷക്ക് രണ്ടു പക്ഷമുളളതിനാല്‍, മാനഭംഗക്കേസുകളില്‍ ജീവിതാന്ത്യം വരെ യാതൊരു ആനുകൂല്യങ്ങളും ഇളവുകളുമില്ലാത്ത ഏകാന്തമായ കഠിന തടവ് എന്ന ശിക്ഷയിലേക്ക് നമ്മുടെ വ്യവസ്ഥ പൊളിച്ചെഴുതപ്പെടേണ്ടതല്ലേ? നിര്‍ഭയ കേസിനു ശേഷം ശിക്ഷാ വ്യവസ്ഥകളില്‍ വരുത്തിയ ഭേദഗതികളില്‍ പോലും ആശ്വാസമര്‍പ്പിക്കാനാകില്ലെന്ന് സൗമ്യ കേസിലെ വിധി കാണിച്ചു തരുന്നു. പെണ്ണിനെ പിച്ചിച്ചീന്തുന്നവന് മരണമാകണം വിധി. അത് കഴുത്തില്‍ കുരുക്കിട്ടു കൊണ്ട് ആവണമെന്നില്ലല്ലോ, അവന്റെ ശിഷ്ടജീവിതം മരണ സമാനമായാലും പോരെ? ഒരു തിരുത്തിയെഴുത്തും സാധ്യമല്ലാതെ അങ്ങനെയൊരു അന്തിമ വിധിയിലേക്ക് എന്നാണ് നമ്മുടെ നിയമം ഏകീകരിക്കപ്പെടുക?"

വേമ്ബനാട് കായലില്‍ ശുചിമുറി മാലിന്യം തള്ളി വഞ്ചിവീടുകള്‍



ആലപ്പുഴ• വഞ്ചിവീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ വേമ്ബനാട് കായലില്‍ തള്ളുന്നു. വിദേശികളടക്കം പതിനായിരക്കണക്കിനു വിനോദസഞ്ചാരികളുടെ മാലിന്യം അപ്പാടെ ഉപേക്ഷിക്കുന്നത് കേരളത്തിന്റെ മികച്ച കാഴ്ചകളിലൊന്നായ ആലപ്പുഴയിലെയും കുട്ടനാട്ടിലെയും കായലില്‍. ശുചിമുറി മാലിന്യമടക്കം സംസ്കരിക്കാന്‍ ജില്ലാ വിനോദസഞ്ചാര കൗണ്‍സില്‍ സ്ഥാപിച്ച ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് ഭൂരിഭാഗവും തിരിഞ്ഞുനോക്കുന്നില്ല.

ഒന്നുമുതല്‍ ഏഴും എട്ടുവരെ മുറികളുള്ള വഞ്ചിവീടുകളാണു വേമ്ബനാട്ടുകായലില്‍ ഒഴുകുന്നത്. ഓരോന്നിനും ശുചിമുറികളുമുണ്ട്. വള്ളത്തിന്റെ അടിത്തട്ടിലുള്ള സെപ്ടിക് ടാങ്കുകളിലെ മാലിന്യങ്ങള്‍ നാലുമാസത്തലൊരിക്കല്‍ നീക്കം ചെയ്യണമെന്നാണു വ്യവസ്ഥ.
എന്നാല്‍ മാത്രമേ മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സ്ഥാപിച്ചിട്ടുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റില്‍ മാലിന്യങ്ങള്‍ കളഞ്ഞ ശേഷം അവിടെ നിന്നു ലഭിക്കുന്ന ബില്ലാണു മലിനീകരണ നിയന്ത്രണബോര്‍ഡില്‍ സമര്‍പ്പിക്കേണ്ടത്.

ആര്‍ ബ്ലോക്കിലെ പ്ലാന്റിലെത്തി റജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ കഴിഞ്ഞമാസം ആകെ എത്തിയത് എട്ടുബോട്ടുകളാണെന്നു വ്യക്തം. ജൂലൈയില്‍ 12. ഈ മാസം ഇതുവരെ അഞ്ചുബോട്ടുകള്‍ വന്നു. ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലെ രേഖകളും ഇക്കാര്യം ശരിവയ്ക്കുന്നു. 2016ല്‍ ഇതുവരെ ആകെ പ്ലാന്റിലെത്തിയത് വെറും 240 ബോട്ടുകള്‍. ബാക്കി വഞ്ചിവീടുകള്‍ സീവേജ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത് കായലിലേക്ക് തുറന്നുവിട്ടാണ്. ചുരുക്കം ചിലര്‍ക്കു സ്വന്തമായി അതിനുള്ള സംവിധാനമുണ്ട്. സെപ്ടിക് ടാങ്കുകള്‍ നിറയുമ്ബോള്‍ അതിലെ മാലിന്യങ്ങള്‍ കായലിലെ ഒഴുക്കുള്ള സ്ഥലങ്ങളില്‍ രാത്രി കളയുമെന്നു വൃത്തിയാക്കുന്ന തൊഴിലാളികള്‍ പറയുന്നു. ഇതിനായി ബോട്ടുടമകള്‍ ഇവരെ വിളിക്കും. ലിവര്‍ വലിച്ചാല്‍ അടപ്പുതുറക്കുന്ന ടാങ്കുകളും ഇപ്പോഴുണ്ട്. അപ്പോള്‍ പണി എളുപ്പമാണ്. ഓട്ടത്തിനിടക്ക് ലിവര്‍ വലിച്ചാല്‍ മുഴുവന്‍ കക്കൂസ് മാലിന്യവും കായലിലേക്കു വീഴും. ഇതാണ് ഇവരുടെ മാലിന്യ സംസ്കരണ രീതി.

പരാതിക്കാരേ കേള്‍ക്കൂ... ബെംഗളൂരു പാഴാക്കി കളയുന്നത് കാവേരിയിലെ 50 ശതമാനം വെള്ളം!



ബെംഗളൂരു: കാവേരി നദീജലവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അക്ഷരാര്‍ഥത്തില്‍ അടിപിടി കൂടുകയാണ് രണ്ട് സംസ്ഥാനങ്ങള്‍. തങ്ങള്‍ക്ക് കൃഷി ആവശ്യത്തിന് വെള്ളം കിട്ടണമെന്ന് തമിഴ്നാട്. സുപ്രീം കോടതിയും ആ ആവശ്യത്തിനൊപ്പമാണ്. തങ്ങള്‍ക്ക് ഇവിടെ കുടിക്കാന്‍ പോലും വെള്ളമില്ലെന്ന് കര്‍ണാടക. പിന്നെങ്ങനെയാണ് തമിഴ്നാടിന് വെള്ളം കൊടുക്കുക എന്നാണ് ചോദ്യം.

തമിഴ്നാടിന് വെള്ളം കൊടുക്കില്ല എന്ന് പറഞ്ഞ് ചില്ലറ കലാപങ്ങളൊന്നുമല്ല ബെംഗളൂരുവില്‍ നടന്നത്. ബന്ദും കര്‍ഫ്യൂവും വാഹനങ്ങള്‍ കത്തിക്കലും മറ്റുമായി പ്രകടനങ്ങള്‍ കുറേ നടന്നു.
എന്നാല്‍ പ്രക്ഷോഭകര്‍ അറിയുന്നുണ്ടോ കാവേരിയില്‍ നിന്നും കിട്ടുന്നതിന്റെ പാതി വെള്ളം പാഴാക്കുകയാണ് ബെംഗളൂരു ചെയ്യുന്നത് എന്ന്. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇതാ...

ആദ്യം കണക്ക് നോക്കാം

എണ്‍പത്തഞ്ച് ലക്ഷം ആളുകളാണ് ബെംഗളൂരുവില്‍ കാവേരി ജലത്തെ പ്രതിദിനം ആശ്രയിക്കുന്നത്. 1350 മില്യണ്‍ പെര്‍ ഡേ എന്ന കണക്കിന് വെള്ളമാണ് കാവേരിയില്‍ നിന്നും ഇവര്‍ക്കായി എത്തുന്നത് എന്നാണ് ഇന്‍ഡ്യ സ്പെന്‍ഡിന്റെ കണക്കുകള്‍ പറയുന്നത്. എട്ടര ലക്ഷം കാവേരി കണക്ഷനുകള്‍ ബെംഗളൂരു മെട്രോ നഗരത്തിലായി ഉണ്ട്.
ഇത് കൂടി കാണണം

570 ചതുരശ്ര കിലോമീറ്ററിലാണ് ഈ പറഞ്ഞ കണക്ഷനുകള്‍. 8746 കിലോമീറ്റര്‍ കാവേരി പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ട്. ഏഴായിരത്തിലധികം പൊതുടാപ്പുകളില്‍ കാവേരി ജലം ലഭ്യമാണ്. ആയിരം ലിറ്റര്‍ വെള്ളത്തിന് 28 രൂപയാണ് ശരാശരി ചെലവ്. ഇത്രയും കണക്ക്. ഇനി കാര്യത്തിലേക്ക്.
ബെംഗളൂരു പാഴാക്കുന്ന വെള്ളം

കാവേരിയില്‍ നിന്നും കിട്ടുന്നതിന്റെ അമ്ബത് ശതമാനം വെള്ളം ബെംഗളൂരുവില്‍ പാഴാക്കപ്പെടുന്നു എന്നാണ് കണക്ക്. കൊല്‍ക്കത്ത മാത്രമാണ് ഇന്ത്യയില്‍ ഇതില്‍ കൂടുതല്‍ വെള്ളം പാഴാക്കുന്ന ഒരേയൊരു നഗരം. എങ്ങനെയാണ് ഇത്രയും വെള്ളം പാഴാകുന്നത്, കാണാം.
കണക്കില്‍ പെടാത്ത വെള്ളം

ഒന്നുകില്‍ കണക്കില്‍ പെടാത്ത വെളളമായി, അല്ലെങ്കില്‍ വരുമാനം ഇല്ലാത്ത വെളളമായി - ഇങ്ങനെയാണ് പാഴായിപ്പോകുന്ന ഈ വെള്ളത്തെ ബെംഗളൂരു ജലബോര്‍ഡ് കരുതുന്നത്. ജലവിതരണത്തിനിടെ തൂവിപ്പോകുന്ന വെളളമായിട്ടും ആളുകള്‍ മോഷ്ടിച്ചുകൊണ്ടുപോകുന്ന വെള്ളമായിട്ടും ഇതിനെ കണക്കാക്കാം. ഏജന്റുമാര്‍ മറിച്ചുവില്‍ക്കുന്നതും ഇതില്‍ത്തന്നെ പെടും.
വേണ്ടതിന്റെ പാതിയേ കിട്ടൂ

ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള മൂന്നാമത്തെ നഗരമാണ് ബെഗംളൂരു. കോടിക്കണക്കിന് ആളുകള്‍ താമസിക്കുന്ന ബെംഗളൂരുവില്‍ ഒരാള്‍ക്ക് 150 ലിറ്റര്‍ വെള്ളമെങ്കിലും കിട്ടണമെന്നാണ് കണക്ക്. എന്നാല്‍ കിട്ടുന്നതോ 65 ലിറ്റര്‍ വെളളം. നാല് തവണ ഫ്ലഷ് ചെയ്യാന്‍ പോലും മതിയാകില്ല ഇത്രയും വെള്ളം എന്നതാണ് സത്യം.
മറ്റ് നഗരങ്ങളില്‍

കൊല്‍ക്കത്ത കഴിഞ്ഞാല്‍ ബെംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ വെള്ളം പാഴാക്കുന്നത് എന്ന് പറഞ്ഞല്ലോ. മുംബൈ 18 ശതമാനം, ദില്ലി 26 ശതമാനം, ചെന്നൈ 20 ശതമാനം എന്നിങ്ങനെ പോകുന്നു മറ്റ് നഗരങ്ങളിലെ കണക്കുകള്‍. ലോകത്താകമാനം നോക്കിയാല്‍ ശരാശരി 15 - 20 ശതമാനം വെള്ളമാണ് ഓരോ നഗരത്തിലെയും നഷ്ടം.
എത്ര വെള്ളം കിട്ടുന്നുണ്ട്

19 ടി എം സി വെള്ളമാണ് ദിവസവും കാവേരിയില്‍ നിന്നും ബെംഗളൂരുവിലേക്ക് എത്തുന്നത്. വരും വര്‍ഷങ്ങളില്‍ ഇതുകൊണ്ടും മതിയാകില്ല എന്നതാണ് സ്ഥിതി. കര്‍ണാടകയിലെ മറ്റിടങ്ങളെ അപേക്ഷിച്ച്‌ 13 മടങ്ങാണ് ബെംഗളൂരുവിലെ ജനസാന്ദ്രത.

ക്രൈംബ്രാഞ്ച് തലപ്പത്ത് ആളില്ല; പല കേസുകളിലും അന്വേഷണം വഴിമുട്ടി



തിരുവനന്തപുരം• സംസ്ഥാനത്തെ സുപ്രധാന കുറ്റാന്വേഷണ ഏജന്‍സിയായ ക്രൈംബ്രാഞ്ച് തലപ്പത്ത് ആളില്ല. സുപ്രധാനമായ പല കേസുകളിലും അന്വേഷണം വഴിമുട്ടി. ക്രൈം എഡിജിപിയായിരുന്ന ആര്‍.ആനന്ത കൃഷ്ണനെ കഴിഞ്ഞമാസമാണു ഗതാഗത കമ്മിഷണറാക്കി മാറ്റിയത്. പ്രധാന കുറ്റാന്വേഷണ ഏജന്‍സിയായതുകൊണ്ടു തന്നെ പകരം ആളെ നിയമിച്ചുകൊണ്ട് നിലവിലെ ചുമതലക്കാരനെ മാറ്റുകയാണു കീഴ്വഴക്കം. എന്നാല്‍ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായക്ക് ക്രൈംബ്രാഞ്ചിന്റെ താല്‍ക്കാലികമായ ചുമതല നല്‍കിയാണ് എഡിജിപി ആര്‍.ആനന്ദ കൃഷ്ണനെ ഗതാഗത കമ്മിഷണറാക്കിയത്.

കേരള സര്‍വകലാശാല നിയമന ക്രമക്കേട്, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം, കതിരൂര്‍ മനോജ് വധക്കേസ്, നിരവധി സാമ്ബത്തിക ക്രമക്കേടുകള്‍, മണി ചെയിന്‍ തട്ടിപ്പ് അടക്കം നൂറോളം കേസുകള്‍ നിലവില്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.
ഇതില്‍ തന്നെ സര്‍വകലാശാല നിയമന ക്രമക്കേടില്‍ നിലവിലെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ കോടതി പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ നിരവധി തെളിവുകള്‍ ക്രൈംബ്രാഞ്ച് ഇതിനോടകം ശേഖരിച്ചും കഴിഞ്ഞു.

റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കാര്യക്ഷമമായ അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കേണ്ടതും എഡിജിപിയാണ്. തലവന്റെ ധാര്‍മിക പിന്തുണയാണു പലപ്പോഴും തീരുമാനമെടുക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥനു തുണയാകുന്നതും. പ്രവര്‍ത്തനം താളം തെറ്റുന്നെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നു കഴിഞ്ഞയാഴ്ച ചുമതലയുള്ള ഐജി പ്രത്യേക യോഗം വിളിക്കുകയും ചെയ്തിരുന്നു. തീരുമാനമെടുക്കാന്‍ കഴിയാത്തതുകൊണ്ടു തന്നെ ക്രൈബ്രാഞ്ച് ആസ്ഥാനത്തു വിവിധ കേസുകളുമായി ബന്ധപ്പെട്ടു നിരവധി ഫയലുകളാണു കെട്ടികിടക്കുന്നത്. ഒന്‍പതു വര്‍ഷക്കാലം ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ബി.സന്ധ്യയുടെ പേര് എഡിജിപി സ്ഥാനത്തേക്കു കേട്ടിരുന്നെങ്കിലും പിന്നീടു തീരുമാനം മാറ്റുകയായിരുന്നു.

മലയാളി വിമാനയാത്രക്കാര്‍ മര്യാദയില്ലാത്തവരെന്ന് റിപ്പോര്‍ട്ട്



മലയാളികളെന്നോ ഇന്ത്യന്‍ യാത്രക്കാരെന്നോ പേരെടുത്ത് പറയുന്നില്ലെങ്കിലും അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നവരില്‍ ഏറെപേരും കേരളത്തില്‍നിന്നുള്ളവരായിരുന്നു.

ന്യൂഡല്‍ഹി: മലയാളികളായ വിമാനയാത്രക്കാര്‍ക്ക് മര്യാദകുറവാണെന്ന് യുഎഇ ഏവിയേഷന്‍ അതോറിറ്റി. എമിറേറ്റസ് വിമാനം ദുബായില്‍ ലാന്‍ഡിങ്ങിനിടെ തീപ്പിടിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

വിമാനത്തിലെ 80 ശതമാനം യാത്രക്കാരും മലയാളികളായിരുന്നു. വിമാനം ദുരന്തത്തില്‍പ്പെട്ട സമയത്ത് യാത്രക്കാരില്‍ കൂടുതല്‍പേരും അവരുടെ ബാഗുമായി പുറത്തേക്ക് പോകുവനാണ് ശ്രമിച്ചത്.

അപകടത്തില്‍പ്പെടുന്ന വിമാനത്തില്‍നിന്ന് രക്ഷപ്പെടുമ്ബോള്‍ ലഗേജുകള്‍ എടുക്കാന്‍ തുനിയരുത്.
ബാഗുകള്‍ എടുക്കുകയല്ല രക്ഷപ്പെടുകയാണ് വേണ്ടതെന്ന നിര്‍ദേശം നല്‍കിയെങ്കിലും പലരും അതനുസരിക്കാന്‍ തയ്യാറായില്ലെന്ന് യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി തയ്യാറാക്കിയ റിപ്പോട്ടില്‍ പറയുന്നു.

വിമാനത്തില്‍ നിന്നും സൗജന്യമായി ലഭിക്കുന്ന മദ്യത്തിനും ഇന്ത്യക്കാരായ യാത്രക്കാരില്‍ പലര്‍ക്കും ആക്രാന്തംകൂടുതലാണെന്നും എയര്‍ഹോസ്റ്റസുമാരുള്‍പ്പടെയുള്ളവരോട് പരുഷമായി പെരുമാറുന്നവരാണ് ഇവരില്‍ പലരുമെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

മലയാളികളെന്നോ ഇന്ത്യന്‍ യാത്രക്കാരെന്നോ പേരെടുത്ത് പറയുന്നില്ലെങ്കിലും അപകടത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നവരില്‍ ഏറെപേരും കേരളത്തില്‍നിന്നുള്ളവരായിരുന്നു.

ആഗസ്ത് മൂന്നിനായിരുന്നു 282 യാത്രക്കാരുമായി തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട വിമാനം ദുബായിയില്‍ ലാന്‍ഡിങ്ങിനിടെ അപകടത്തില്‍പ്പെട്ടത്.

സൗന്ദര്യ രജനികാന്ത് വിവാഹ മോചിതയാകുന്നു?



സൗന്ദര്യയും വ്യവസായിയായ അശ്വിനും 2010 ലാണ് വിവാഹിതരാകുന്നത്

സംവിധായികയും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രണ്ടാമത്തെ മകളുമായ സൗന്ദര്യ രജനികാന്ത് വിവാഹ മോചിതയാകുന്നുവെന്ന് റിപ്പോര്‍ട്ട്.

ചെന്നെയിലെ കുടുംബകോടതിയില്‍ സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും വിവാഹമോചനത്തിന് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞുവെന്നാണ് വാര്‍ത്തകള്‍.

സൗന്ദര്യയും വ്യവസായിയായ അശ്വിനും 2010 ലാണ് വിവാഹിതരാകുന്നത്. ഒരു വയസുകാരന്‍ വേദ് മകനാണ്.

ഗ്രാഫിക് ഡിസൈനറായി സിനിമാ ജീവിതം ആരംഭിച്ച സൗന്ദര്യ രജനികാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ദീപികാ പദുക്കോണ്‍, ശോഭന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

യൂറോപ്പ ലീഗ്: യുണൈറ്റഡിനെ അട്ടിമറിച്ച്‌ ഫെയനൂര്‍ദ്

മാഞ്ചസ്റ്ററിനെതിരെ 79ാം മിനിറ്റിലായിരുന്നു ഫെയെനൂര്‍ഡിന്റെ വിജയഗോള്‍ പിറന്നത്. നിക്കോളായി ജോര്‍ജെന്‍സണിന്റെ ക്രോസില്‍ നിന്ന് ടോണി വില്‍ഹെന ലക്ഷ്യം കാണുകയായിരുന്നു.

റോട്ടര്‍ഡാം: യൂറോപ്പ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വിയോടെ തുടക്കം. ഡച്ച്‌ ക്ലബ്ബ് ഫെയനൂര്‍ദാണ് മാഞ്ചസ്റ്ററിനെ അട്ടിമറിച്ചത്. പോള്‍ പോഗ്ബ, യുവാന്‍ മാട്ട, മാര്‍ക്കസ് റാഷ്ഫോര്‍ഡ്, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌ എന്നിവര്‍ അണിനിരന്ന യുണൈറ്റഡിനെതിരെ 79ാം മിനിറ്റിലായിരുന്നു ഫെയനൂര്‍ദിന്റെ വിജയഗോള്‍ പിറന്നത്. നിക്കോളായി ജോര്‍ജെന്‍സണിന്റെ ക്രോസില്‍ നിന്ന് ടോണി വില്‍ഹെന ലക്ഷ്യം കാണുകയായിരുന്നു.

എട്ട് മാറ്റങ്ങളുമായാണ് മൗറിന്യോ ഫെയനൂര്‍ദിനെതിരെ മാഞ്ചസ്റ്ററിനെ കളത്തിലറക്കിയത്.
റാഷ്ഫോഡും അന്തോണി മാര്‍ട്ടിയലും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചു. എന്നാല്‍ ലക്ഷ്യം കാണാന്‍ യുണൈറ്റഡ് കുഴങ്ങിയതോടെ ഇരുവരെയും പിന്‍വലിച്ച്‌ 63ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചിനെയും മെംഫിസ് ഡിപേയിയെയും ഇറക്കി. എന്നിട്ടും യുണൈറ്റഡിന് ഗോള്‍ കണ്ടെത്താനായില്ല. 24ാം മിനിറ്റില്‍ ഡര്‍മിയന്റെ വൈഡ് ക്രോസില്‍ മാര്‍ട്ടിയലിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഗോള്‍കീപ്പര്ഡ ബ്രാഡ് ജോസിനെ മറികടക്കാനായില്ല.



ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ യുണൈറ്റഡ് മാഞ്ചസ്റ്റര്‍ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെട്ടിരുന്നു. അതിന്റെ ആഘാതം തീരും മുമ്ബെയാണ് ഫെയനൂര്‍ദിനോട് മാഞ്ചസ്റ്റര്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. മറ്റു മത്സരങ്ങളില്‍ സൗതാംപ്ടണ്‍ സ്പാര്‍ട്ടയെയും വിയ്യാറയല്‍ സൂറിച്ചിനെയും പരാജയപ്പെടുത്തി.

തലസ്ഥാനത്തു വീണ്ടും എടിഎം തട്ടിപ്പ്; പ്രവാസി മലയാളിക്കു നഷ്ടമായത് 52,000 രൂപ; ചെമ്ബഴന്തി സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നു പിന്‍വലിച്ചത് 49,000 രൂപ


തിരുവനന്തപുരം: തലസ്ഥാനത്തു വീണ്ടും എടിഎം തട്ടിപ്പ്. രണ്ടു പേരുടെ അക്കൗണ്ടില്‍ നിന്നു നഷ്ടമായതു ലക്ഷത്തോളം രൂപ.

പ്രവാസി മലയാളിക്കും ചെമ്ബഴന്തി സ്വദേശിക്കുമാണ് പണം നഷ്ടമായത്. പ്രവാസി മലയാളി അരവിന്ദിന് 52,500 രൂപയാണ് നഷ്ടമായത്.

ആക്സിസ് ബാങ്കിന്റെ അക്കൗണ്ടില്‍നിന്നാണ് അരവിന്ദിന് പണം നഷ്ടമായത്. പല എടിഎമ്മുകളില്‍നിന്നായാണ് പണം പിന്‍വലിച്ചിരിക്കുന്നത്.

കനറ ബാങ്കിന്റെ പട്ടം ശാഖയില്‍ നിന്നാണ് വിനീതിന് പണം നഷ്ടപ്പെട്ടത്.
49,000 രൂപയാണ് നഷ്ടമായത്. മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്വാശ്രയ പ്രവേശനത്തില്‍ അട്ടിമറിയെന്ന് ആക്ഷേപം; അപേക്ഷകള്‍ നിസാര കാര്യങ്ങളുടെ പേരില്‍ തള്ളുന്നു



തിരുവനന്തപുരം• സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തില്‍ വന്‍ അട്ടിമറിയെന്ന് ആക്ഷേപം. അമിത ഫീസ് നല്‍കാന്‍ തയാറാകാത്തവരുടെ അപേക്ഷ നിസാര കാര്യങ്ങളുടെ പേരില്‍ തള്ളുന്നുവെന്നാണു പരാതി. സര്‍ക്കാര്‍ അംഗീകൃത ഫീസിനു പുറമേ രഹസ്യമായി ഡെപ്പോസിറ്റും ഡൊണേഷനും കൊടുക്കാന്‍ തയാറാകാത്തവരുടെ അപേക്ഷകള്‍ തള്ളുന്നുവെന്നാണു പരാതി. നിസാര കാര്യങ്ങളുടെ പേരിലാണ് അപേക്ഷ തള്ളിക്കളയുന്നത്.

കൂടുതല്‍ ഫോട്ടോ വച്ചില്ല, അപേക്ഷയ്ക്കൊപ്പമുള്ള സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകളില്‍ ഒപ്പിട്ടില്ല തുടങ്ങി നിസാര കാര്യങ്ങളുടെ പേരില്‍ അപേക്ഷ നിരസിക്കുന്നു. റാങ്ക് ലിസ്റ്റില്‍ ഏറെ താഴെയുള്ള, പണം കൊടുക്കാന്‍ തയാറുള്ളവര്‍ക്കു പ്രവേശനം നല്‍കാന്‍ വേണ്ടിയാണ് ഇതെന്നാണ് ആരോപണം.
കൗണ്‍സിലിങ് സമയത്തു പരിഹരിക്കാവുന്ന നിസാര പ്രശ്നങ്ങള്‍ മാത്രമാണിതെന്നു രക്ഷിതാക്കള്‍ പറയുന്നു. നീറ്റ് സര്‍ട്ടിഫിക്കറ്റ് പോലും ഒപ്പിട്ടില്ലെന്ന കാരണത്താല്‍ തള്ളുന്നു. ചില കോളജുകള്‍ ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ അറിയിപ്പില്ലാതെ റദ്ദ് ചെയ്യുന്നതായും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു.

ശബരിമല: ട്രാക്ടര്‍ സമരം ഒത്തുതീര്‍ന്നു; പണിമുടക്കോ സമരമോ ഉണ്ടാകില്ലെന്ന് യൂണിയന്‍ നേതാക്കളുടെ ഉറപ്പ്



പത്തനംതിട്ട• ശബരിമലയിലെ ട്രാക്ടര്‍ സമരം ഒത്തുതീര്‍ന്നു. ഇന്നു കലക്ടര്‍ ആര്‍.ഗിരിജയുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ട്രാക്ടറിലെ തൊഴിലാളികള്‍ക്കു രണ്ടു പേര്‍ക്ക് കൂടി 275 രൂപ കൂലി നല്‍കാം എന്ന ധാരണയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. രണ്ടു പേര്‍ക്കു കൂടി 300 രുപയായിരുന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. 250 രൂപ നല്‍കാമെന്നായിരുന്നു കരാറുകാര്‍ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നായിരുന്നു സമരം.

ഇന്ന് ആദ്യം യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ 280 രൂപ വേണമെന്നാണ് ഇവര്‍ ആവശ്യം ഉന്നയിച്ചത്. പിന്നീടു കരാറുകാരുമായിട്ടായിരുന്നു ചര്‍ച്ച. 270 രൂപ നല്‍കാമെന്നായി കരാറുകാര്‍. തുടര്‍ന്ന് ഇരുകൂട്ടരെയും ഒന്നിച്ചിരുത്തി ചര്‍ച്ച ചെയ്ത്, 275 രൂപ എന്നതില്‍ ധാരണയായി.

പുതുക്കിയ നിരക്കു കഴിഞ്ഞ മാസം ആറു മുതല്‍ നിലവില്‍ വരും. 2017 ജനുവരി 20 വരെ ഈ കൂലി ആയിരിക്കും. അതിനിടയില്‍ കൂലി കൂട്ടി ചോദിക്കരുത് എന്നാണു വ്യവസ്ഥ. 21 ഇന പൂജാ സാധനങ്ങളുടെ കയറ്റിറക്കിനു തൊഴിലാളികള്‍ക്ക് അവകാശമില്ല. വഴിപാടിന് ആവശ്യമായ ശര്‍ക്കര, അരി എന്നിവയിലും തൊഴിലാളികള്‍ അവകാശമുന്നയിക്കില്ല. ഡോളി സര്‍വീസിലും ഇടപെടില്ല.

തൊഴിലാളികള്‍ക്കെല്ലാം പൊലീസ് തൊഴില്‍ കാര്‍ഡ് നല്‍കും. പണിമുടക്കോ സമരമോ സീസണ്‍ കാലയളവിലുണ്ടാവില്ലെന്നു യൂണിയന്‍ നേതാക്കള്‍ ഉറപ്പു നല്‍കി. അന്യസംസ്ഥാന തീര്‍ഥാടകരടക്കം ഏറെ പേര്‍ എത്തുന്ന ശബരിമലയിലെ പെരുമാറ്റം സംബന്ധിച്ചു തൊഴിലാളികള്‍ക്കു ബോധവല്‍ക്കരണം നല്‍കുമെന്നു യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

രാജു ഏബ്രഹാം എംഎല്‍എ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, എഡിഎം സജീവ്, ജില്ലാ ലേബര്‍ ഓഫസര്‍ ആര്‍.ഗോപകുമാര്‍ എന്നിവരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ ജ്യോതിഷ് കുമാര്‍ മലയാലപ്പുഴ, എസ്.ഹരിദാസ്, എം.വി.വിദ്യാധരന്‍, ഇ.സതീഷ് കുമാര്‍, അങ്ങാടിക്കല്‍ വിജയകുമാര്‍, വി.എന്‍.സുധാകരന്‍, പി.ജി.ഹരികുമാര്‍, ഓള്‍ കേരള ശ്രീ അയ്യപ്പ ട്രാക്ടര്‍ ഓണേഴ്സ് ആന്‍ഡ് ഡ്രോവേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ - മുതുകുളം ശശികുമാര്‍, രതീഷ് കുമാര്‍ സജിത് ജോയി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ദേവസ്വം ഡപ്യൂട്ടി കമ്മിഷണര്‍ പത്മകുമാര്‍ യോഗത്തില്‍ പങ്കെടുത്തെങ്കിലും യോഗ തീരുമാനം വരും മുന്‍പ് ഇറങ്ങിപ്പോയി. വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് കോടതിയെ സമീപിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

എനിക്ക് പ്രിയപ്പെട്ട ക്യാപ്റ്റന്‍ ഇതാ., ഗാംഗുലി വെളിപ്പെടുത്തുന്നു



എന്റെ പ്രിയപ്പെട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലിയാണ് ഇപ്പോള്‍ ഏറ്റവും മികച്ച നായകരിലൊരാള്‍ എന്നാണ് ഗാംഗുലിയുടെ അഭിപ്രായം. ഒരു സ്വകാര്യപരിപാടിയിലാണ് ഗാംഗുലി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വിരാടാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട നായകന്‍, അദ്ദേഹം മികച്ച കളിക്കാരനാണ്, ചെറിയ കരിയറിനുളളില്‍ തന്നെ അദ്ദേഹം രാജ്യത്തിന് വേണ്ടി ഒട്ടേറെ സംഭാവകള്‍ നല്‍കിയിട്ടുണ്ട്. കോഹ്ലിയുടെ പോരാട്ട വീര്യവും ആക്രമണോത്സുഗതയും വിജയിക്കാനുളള ദാഹവും മാതൃകാപരമാണ്' ഗാംഗുലി പറഞ്ഞു.
നേരത്തെയും കോഹ്ലിയെ പ്രശംസിച്ച്‌ ഗാംഗുലി രംഗത്ത് വന്നിരുന്നു.
2019 ലോകകപ്പില്‍ കോഹ്ലിയായിരിക്കണം ടീം ഇന്ത്യയെ നയിക്കണമെന്നാണ് അന്ന് ഗാംഗുലി അഭിപ്രായപ്പെട്ടത്.
ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം തൊട്ടതെല്ലാം പൊന്നാക്കുന്ന വിരാട് കോഹ്ലി ഇതിനോടകം തന്നെ ഏഴ് ടെസ്റ്റുകളില്‍ വിജയിച്ചുകഴിഞ്ഞു. വെസ്റ്റിന്‍ഡീസിനെതിരെ ഈ അടുത്ത് കഴിഞ്ഞ ടെസ്റ്റ് പരമ്ബര 2-0ത്തിനാണ് ഇന്ത്യ ജയിച്ചത്.

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു; നാലുപേര്‍ക്ക് പരുക്ക്



റിയാദ്: സൗദി അറേബ്യയിലെ റിയാദിനടുത്തു മറാത്ത് ദുര്‍മ റോഡില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. നാലുപേര്‍ക്ക് പരുക്കേറ്റു. തൃശൂര്‍ കുന്നംകുളം കൊട്ടിലിങ്കത്ത് തിലകന്‍ (48 ) ആലപ്പുഴ കായംകുളം സ്വദേശി എന്‍ . ഓമനക്കുട്ടന്‍ (45 ) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച പ്രാഡോ ജീപ്പ് ടയര്‍ പൊട്ടി സമീപത്തെ ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു വാഹനം മലക്കം മറിയുകയായിരുന്നു. തിലകനായിരുന്നു വാഹനം ഓടിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് സംഭവം. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന മാന്നാര്‍ സ്വദേശി ബാബു വര്‍ഗീസ്, കുട്ടനാട് സ്വദേശി ടോം മാത്യു, തൃശൂര്‍ സ്വദേശികളായ വിജയന്‍, മനോജ് എന്നിവര്‍ക്ക് പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ചവരുടെ മൃതദേഹങ്ങള്‍ മറാത്ത് ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്ബനിയിലെ ജീവനക്കാരായ ഇവര്‍ ദുര്‍മയിലെ സൗദി ഇലക്‌ട്രിക്കല്‍ കമ്ബനിയുടെ സൈറ്റില്‍ അറ്റകുറ്റപ്പണിക്ക് പോയി തിരിച്ചുവരുമ്ബോഴാണ് ദുരന്തമുണ്ടായത്.

നരേന്ദ്ര മോദിയുടെ തീക്കളി? പാകിസ്താന്‍ നാടുകടത്തിയ ബലൂചിസ്ഥാന്‍ നേതാവിന് ഇന്ത്യന്‍ പൗരത്വം?



ദില്ലി: ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യ എടുക്കുന്ന നിലപാടുകള്‍ പാകിസ്താനെ പ്രകോപിപ്പിക്കുന്നതാണെന്ന് ആക്ഷേപം നേരത്തേ ഉയരുന്നുണ്ട്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗം മുതല്‍ ഇങ്ങോട്ട് ഇന്ത്യ ബലൂച് വിഷയം ഉയര്‍ത്തിക്കൊണ്ടുവരികയാണ്.

ഇപ്പോഴിതാ സംഗതി കൂടുതല്‍ ഗുരുതരമാവുകയാണ്. നാടുകടത്തപ്പെട്ട ബലൂചിസ്ഥാന്‍ നേതാവിന് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ധാരണയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാടുകടത്തപ്പെട്ട ബ്രഹുംദഗ് ബുഗ്ട്ടി ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്‍ഡിലാണ് ഉള്ളത്.
ഇദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിന് ധാരണായിട്ടുണ്ടെന്നാണ് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വിറ്റ്സര്‍ലാന്‍ഡില്‍ ബുഗ്ട്ടിയ്ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാപകനാണ് ബ്രഹംദുഗ് ബുഗ്ട്ടി. ഇദ്ദേഹത്തിന് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് സംബന്ധിച്ച്‌ ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നത്രെ. അങ്ങനെയെങ്കില്‍ ഇന്ത്യ ബലൂച് വിഷയം ഉയര്‍ത്തുന്നതിനും മുമ്ബ് തന്നെ ചില ധാരണകളില്‍ എത്തിയിരുന്നു എന്ന് കരുതേണ്ടുവരും.

സ്വിറ്റ്സര്‍ലാന്‍ഡിലുള്ള ബലൂച് നേതാക്കള്‍ക്ക് അവിടെ പൗരത്വം നല്‍കാതിരിക്കാന്‍ പാകിസ്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് അവരുടെ നീക്കം. ഇന്ത്യന്‍ പൗരത്വം ലഭിച്ചാല്‍ ലോകം മുഴുവന്‍ സഞ്ചരിച്ച്‌ ബലൂച് വിഷയം ചര്‍ച്ചയാക്കാനാണ് ബലൂച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തീരുമാനം.

സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ ബലൂചിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചായിരുന്നു നരേന്ദ്ര മോദി പരാമര്‍ശിച്ചത്. അതിന് ശേഷം ഓള്‍ ഇന്ത്യ റേഡിയോ ബലൂച് ഭാഷയിലുള്ള സംപ്രേഷണം കൂടുതല്‍ ഊര്‍ജ്ജിതമാക്കുകയും ചെയ്തു.

തിരുവനന്തപുരത്ത് വീണ്ടും എടിഎം തട്ടിപ്പ്: ഒരുലക്ഷത്തോളം രൂപ തട്ടിയെടുത്തു



തിരുവനന്തപുരം• തലസ്ഥാനത്തു വീണ്ടും ഹൈടെക്ക് എടിഎം തട്ടിപ്പ്. പ്രവാസി മലയാളിയുടെ 52,000 രൂപ നഷ്ടപ്പെട്ടു. പട്ടം ആക്സിസ് ബാങ്കിലെ അക്കൗണ്ടില്‍നിന്നാണ് പണം തട്ടിയെടുത്തത്. പ്രവാസി മലയാളിയായ അരവിന്ദിന്റെ പണമാണു നഷ്ടപ്പെട്ടത്. പല എടിഎമ്മുകളില്‍നിന്നായി പല ഘട്ടങ്ങളിലായാണ് അരവിന്ദിനു പണം നഷ്ടമായത്. പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി.

അതേസമയം, കാനറ ബാങ്കിന്റെ മെഡിക്കല്‍ കോളജ് ശാഖയില്‍നിന്ന് മറ്റൊരാളുടെ 49,000 രൂപയും തട്ടിയെടുത്തു. ചെമ്ബഴന്തി സ്വദേശി വിനീതിനാണ് പണം നഷ്ടപ്പെട്ടത്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ശബരിമലയിലെ ട്രാക്റ്റര്‍ സമരം ഒത്തുതീര്‍ന്നു





പത്തനംതിട്ട• ശബരിമലയിലെ ട്രാക്റ്റര്‍ സമരം ഒത്തുതീര്‍ന്നു. ഇന്ന് കലക്ടര്‍ ആര്‍.ഗിരിജയുടെ ചേംബറില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്. ട്രാക്റ്ററിലെ തൊഴിലാളികള്‍ക്ക് രണ്ടു പേര്‍ക്ക് കൂടി 275 രൂപ കൂലി നല്‍കാം എന്ന ധാരണയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. രണ്ടു പേര്‍ക്കു കൂടി 300 രുപയായിരുന്നു തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. 250 രൂപ നല്‍കാമെന്നായിരുന്നു കരാറുകാര്‍ പറഞ്ഞിരുന്നത്. ഇതേത്തുടര്‍ന്നായിരുന്നു സമരം.

ഇന്ന് ആദ്യം യൂണിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ 280 രൂപ വേണമെന്നാണ് ഇവര്‍ ആവശ്യം ഉന്നയിച്ചത്. പിന്നീട് കരാറുകാരുമായിട്ടായിരുന്നു ചര്‍ച്ച. 270 രൂപ നല്‍കാമെന്നായി കരാറുകാര്‍. തുടര്‍ന്ന് ഇരുകൂട്ടരെയും ഒന്നിച്ചിരുത്തി ചര്‍ച്ച ചെയ്ത്, 275 രൂപ എന്നതില്‍ ധാരണയായി.

പുതുക്കിയ നിരക്ക് കഴിഞ്ഞ മാസം ആറു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരും. 2017 ജനുവരി 20 വരെ ഈ കൂലി ആയിരിക്കും. അതിനിടയില്‍ കൂലി കൂട്ടി ചോദിക്കരുത് എന്നാണ് വ്യവസ്ഥ. 21 ഇന പൂജാ സാധനങ്ങളുടെ കയറ്റിറക്കിന് തൊഴിലാളികള്‍ക്ക് അവകാശമില്ല. വഴിപാടിന് ആവശ്യമായ ശര്‍കര, അരി എന്നിവയിലും തൊഴിലാളികള്‍ അവകാശമുന്നയിക്കില്ല. ഡോളി സര്‍വീസിലും ഇടപെടില്ല.

അരുണാചലില്‍ മുഖ്യമന്ത്രി അടക്കം 42 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടു



മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ഏക നിയമസഭാംഗം.

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം 42 എം.എല്‍.എമാര്‍ കോണ്‍ഗ്രസ് വിട്ടു. 60 അംഗ സഭയില്‍ ഒരാളൊഴികെ എല്ലാവരും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച്‌ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലില്‍ ചേര്‍ന്നു.

മുന്‍ മുഖ്യമന്ത്രി നബാം തുക്കി മാത്രമാണ് കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ഏക നിയമസഭാംഗം. കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുണച്ചിരുന്ന രണ്ട് സ്വതന്ത്രരും പീപ്പിള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്. ബി.ജെ.പിക്ക് 11 അംഗങ്ങളാണ് സഭയിലുള്ളത്.

ഏഴ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ സാഹചര്യം ഒരുങ്ങുന്നത്.
വിമതര്‍ ബി.ജെ.പിയുമായി ചേര്‍ന്നതോടെയാണ് മാസങ്ങള്‍ക്ക് മുമ്ബ് നബാം തുക്കി സര്‍ക്കാരിന് ഭരണം നഷ് ടമായത്. മാര്‍ച്ചില്‍ കോണ്‍ഗ്രസ് വിമതനായ കാലിഖോ പുള്‍ ബി.ജെ.പി പിന്തുണയോടെ സര്‍ക്കാരുണ്ടാക്കി. അന്ന് 24 എം.എല്‍.എമാരുമായി കോണ്‍ഗ്രസ് വിട്ടാണ് അദ്ദേഹം സര്‍ക്കാരുണ്ടാക്കിയത്.

സര്‍ക്കാരിനെ പിരിച്ചുവിട്ട നടപടി റദ്ദാക്കി കഴിഞ്ഞ ജൂലായിലാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചത്. ബി.ജെ.പിയുടെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കിയ മുഖ്യമന്ത്രി കാലിഖോ പുള്‍ സര്‍ക്കാരിനെയാണ് കോടതി അസ്ഥിരപ്പെടുത്തിയത്. കടുത്ത വിഷാദത്തിനൊടുവില്‍ കാലിഖോ പുള്‍ കഴിഞ്ഞ മാസം ഒമ്ബതിന് ആത്മഹത്യ ചെയ്തു.

പാര്‍ട്ടിയിലെ വിമതനീക്കത്തിന് തടയിടാനായിട്ടാണ് നബാം തുക്കി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ പേമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിച്ചത്. രണ്ട് മാസത്തിനിപ്പുറം പേമ ഖണ്ഡു കോണ്‍ഗ്രസിനെ അപ്പാടെ പീപ്പിള്‍ പാര്‍ട്ടിയില്‍ ലയിപ്പിക്കുന്നതിലേക്കാണ് രാഷ്ട്രീയ മാറ്റം സംഭവിച്ചിരിക്കുന്നത്.

എന്‍.ഡി.എയുടെ ഘടകകക്ഷിയാണ് പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍.

ക്രൂരതയ്ക്ക് ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ ഐസിസിനൊപ്പമോ!!! കണക്കുകള്‍ ഞെട്ടിക്കുന്നത്



ദില്ലി: ലോകത്ത് കഴിഞ്ഞ വര്‍ഷം ഭീകരാക്രമണത്തില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. ലോകത്ത് ഭീകരവാദികളുടെ ആക്രമണം നേരിടുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇറാഖ്, അഫ്ഗാനിസ്താന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നിലാണ് ഇന്ത്യ.

ഇന്ത്യയില്‍ ഭീകരാക്രമണങ്ങളുടെ പട്ടികയില്‍ എത്തിച്ചത് രാജ്യത്ത് മാവോയിസ്റ്റുകള്‍ ജനങ്ങള്‍ക്കും ഭരണകൂടത്തിനും എതിരെ നടത്തുന്ന ആക്രമണങ്ങളാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 289 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്.

2015ല്‍

2015ല്‍ 11,774 ഭീകരാക്രമണങ്ങള്‍ക്കാണ് ലോകം സാക്ഷിയായത്. 28, 328 പേര്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുകയും 35, 320 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
നാഷണല്‍ കര്‍സോഷ്യം

നാഷണല്‍ കര്‍സോഷ്യം ഭീകരവാദത്തെക്കുറിച്ച്‌ പഠിച്ച നാഷണല്‍ കര്‍സോഷ്യം തയ്യാറാക്കിയ കണക്കുപ്രകാരം താലിബാന്‍, ഐസിസ്, ബൊക്കോ ഹറാം എന്നീ ഭീകരസംഘനടനകളാണ് ആഗോളതലത്തില്‍ ഭീകരവാദത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് കണ്ടെത്തല്‍. ഇതിന് പിറകില്‍ നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നിരോധിത സംഘടന

2015ല്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 343 എണ്ണത്തിന് പിന്നില്‍ സിപിഐ മാവോയിസ്റ്റ് എന്ന നിരോധിത സംഘടനയാണ്. ഈ ആക്രമണങ്ങളിലായി 176 പേരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്.
ഐസിസ്

താലിബാന്‍ 2015ല്‍ നടത്തിയ 1093 ഭീകരാക്രമണങ്ങളില്‍ 4,512 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഐസിസ് നടത്തിയ 931 ആക്രമണങ്ങളില്‍ 6,050 പേരും കൊല്ലപ്പെട്ടു. 5,450 പേരാണ് ബൊക്കോ ഹറാം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. തുര്‍ക്കിയിലെ കുര്‍ദ്ദിസ്താന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി നടത്തിയ 238 ആക്രമണങ്ങളില്‍ 287 പേരും കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാകുന്നത്.
മണിപ്പൂര്‍

ഇന്ത്യയില്‍ ഛത്തീസ്ഗഡ്, മണിപ്പൂര്‍, ജമ്മുകശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് ഏറ്റവും അധികം ഭീകരാക്രമണങ്ങള്‍ നടക്കുന്നത്. ഛത്തീസ്ഗഡിലാണ് 21 ശതമാനം ആക്രമണങ്ങളാണ് റിപ്പേര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. രണ്ടാം സ്ഥാനത്ത് മണിപ്പൂരും മൂന്നാം സ്ഥാനത്ത് ജമ്മു കശ്മീരുമാണുള്ളത്.
വിവരങ്ങള്‍

ആഭ്യന്തര മന്ത്രാലയം നല്‍കുന്ന കണക്ക് പ്രകാരം 2010 മുതല്‍ 2015 വരെയുള്ള കാലയളവിനുള്ളില്‍ 2,162 സാധാരണ പൗരന്മാരെയും 802 സുരക്ഷാ ഉദ്യോഗസ്ഥരെയും നക്സലൈറ്റുകള്‍ വധിച്ചിട്ടുണ്ട്. പട്ടിക വിഭാഗത്തില്‍പ്പെട്ടവരും സൈന്യത്തിന് വിവരങ്ങള്‍ കൈമാറുന്നവരുമാണ് കൊല്ലപ്പെട്ടവരില്‍ ഏറെപ്പേരും.
ഇരട്ടിയായി

ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സൂത്രധാരന്മാരുടെ എണ്ണം 2015ല്‍ മുന്‍വര്‍ഷത്തേക്കാള്‍ ഇരട്ടിയായി വര്‍ധിച്ചു.

ഓസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് വീണ്ടും പണി കിട്ടി... കാലില്‍ 30 തുന്നലുകള്‍!


സിഡ്നി: ഓസ്ട്രേലിയയുടെ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന് വീണ്ടും പരിക്ക്. പരിശീലനത്തിനിടെ പരിക്കേറ്റ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കാലില്‍ കുറഞ്ഞത് 30 തുന്നലുകളെങ്കിലും വേണ്ടി വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട ഇടവേളയ്ക്ക് ശേഷം ഓസ്ട്രേലിയന്‍ ടീമിനൊപ്പം ചേര്‍ന്നതായിരുന്നു 26കാരനായ മിച്ചല്‍ സ്റ്റാര്‍ക്ക്. സ്റ്റാര്‍ക്കിന് വ്യാഴാഴ്ചയാണ് പരിശീലനത്തിനിടെ പരിക്കേറ്റത് എന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു.

ദക്ഷിണാഫ്രിക്കയുമായി ഈ മാസം തുടങ്ങാനിരിക്കുന്ന പരമ്ബര കളിക്കാനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ നിന്നും മിച്ചല്‍ സ്റ്റാര്‍ക്കിനെ ഒഴിവാക്കിയിട്ടുണ്ട്.
സ്റ്റാര്‍ക്കിന്റെ കാലില്‍ ശസ്ത്രക്രിയ നടത്തിയ ശേഷം തുന്നിലിട്ടിരിക്കുകയാണ് ഇപ്പോള്‍. എല്ലുകള്‍ക്ക് ഒടിവില്ല. മൂന്നാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ജോണ്‍ ഓര്‍ച്ചാര്‍ഡ് പറഞ്ഞു.

പരിശീലനത്തിനിടെ ഒരു പന്ത് ഫീല്‍ഡ് ചെയ്യാനുള്ള ശ്രമത്തിലാണ് സ്റ്റാര്‍ക്കിന്റെ കാലില്‍ മുറിവുണ്ടായത്. അടുത്തിടെ സമാപിച്ച ശ്രീലങ്കന്‍ പര്യടനത്തില്‍ ഓസ്ട്രേലിയന്‍ ബൗളിംഗിന്റെ കുന്തമുനയായിരുന്നു ഇടങ്കയ്യനായ സ്റ്റാര്‍ക്ക്. 11 കളികളിലായി പര്യടനത്തില്‍ 44 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് വാരിക്കൂട്ടിയത്. വെറും 52 കളികളില്‍ 100 ഏകദിന വിക്കറ്റുകള്‍ തികച്ച സ്റ്റാര്‍ക്കിന്റെ പേരിലാണ് ഇക്കാര്യത്തിലെ ലോക റെക്കോര്‍ഡ്.

കാന്‍സറിന് നാട്ടുവൈദ്യം... തെറ്റ് തിരിച്ചറിയാന്‍ വൈകി; ഇരുപത്തിയാറാം വയസ്സില്‍ നടി മരിച്ചു, ദുരന്തം!



ലക്ഷ്മിതരു, മുള്ളാത്ത എന്നിവയുടെ ഇലയും മറ്റും തിളപ്പിച്ച വെള്ളം കുടിച്ചാല്‍ കാന്‍സര്‍ മാറുമെന്ന് ഒരു വിശ്വാസമുണ്ട്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ അടിത്തറയൊന്നും ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ഇത് വിശ്വസിച്ച്‌ പരീക്ഷിച്ച പലരും അപകടത്തില്‍ ചെന്ന് ചാടിയിട്ടുമുണ്ട്. ഒരുപക്ഷേ യഥാവിധി ചികിത്സിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ഒരുപാട് ആളുകള്‍, സെലിബ്രിറ്റികള്‍ ഉള്‍പ്പെട, ഈ ലൊട്ടുലൊടുക്ക് വിദ്യകള്‍ പരീക്ഷിച്ചവരുടെ കൂട്ടത്തിലുണ്ട്.

കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ മാത്രമേ ഇത്തരം അന്ധവിശ്വാസങ്ങള്‍ ഉള്ളൂ എന്നാണോ നിങ്ങള്‍ കരുതിയത്.
അങ്ങനെയെങ്കില്‍ തെറ്റി. ഇത്തരം അബദ്ധങ്ങള്‍ക്ക് കാല ദേശ വ്യത്യാസങ്ങളൊന്നും ഇല്ല. ഇത് ഇപ്പോള്‍ പറയാന്‍ കാരണം, ചൈനയിലെ പ്രമുഖ നടിയായ ഷു തിങിന്റെ മരണ വാര്‍ത്തയാണ്. ഈ മാസം ഏഴാം തീയതിയാണ് തിങ് മരിച്ചത്. കാരണം കാന്‍സര്‍.

കാന്‍സറിനെ നേരിടാന്‍ പാരമ്ബര്യവൈദ്യത്തെ കൂട്ടുപിടിച്ചതാണ് തിങിന്റെ മരണത്തിന് കാരണമായത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. കീമോതെറാപ്പി ചെയ്താല്‍ വേഗം മരിക്കുമെന്നും ഭയങ്കര വേദനയായിരിക്കും എന്നും മറ്റും ആളുകള്‍ തിങിനെ തെറ്റിദ്ധരിപ്പിച്ചിരുന്നത്രെ. ടി സി എം എന്ന പേരില്‍ അറിയപ്പെടുന്ന ട്രഡീഷണല്‍ ചൈനീസ് മെഡിസിനായിരുന്നു തിങ് ആശ്രയിച്ചിരുന്നത്.

കീമോതെറാപ്പി ചെയ്യാന്‍ തനിക്ക് ആഗ്രഹമില്ലെന്ന് ഷു തിങ് തന്നെ പറഞ്ഞിരുന്നു. പകരം ചില വൈദ്യന്മാരെ ആശ്രയിച്ചു. പാരമ്ബര്യ ചികിത്സ കൊണ്ട് ഫലമുണ്ടാകില്ല എന്ന് വൈദ്യന്മാര്‍ തിങിനോട് ഒടുവില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ മാസം തിങ് കീമോതെറാപ്പി തുടങ്ങി. അപ്പോഴേക്ക് പക്ഷേ വൈകിപ്പോയിരുന്നു. 26 വയസ്സായിരുന്നു ഷു തിങിന് മരിക്കുമ്ബോള്‍.

നാളെ ഞാന്‍ കൊല്ലപ്പെടും.. അല്ലെങ്കില്‍ തൊട്ടടുത്ത നിമിഷം, ഞാന്‍ കൊല്ലപ്പെട്ടാല്‍ കേരളത്തിന്റെ മകളെന്നോ ഭാരതത്തിന്റെ തേങ്ങലെന്നോ വിളിക്കരുത്'; ഗോവിന്ദച്ചാമിക്ക് തൂക്കു കയര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിനിയിട്ട ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍



തിരുവനന്തപുരം: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിലെ പ്രതിഷേധം ശക്തമാണ്. പ്രത്യേകിച്ചും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍. സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ആശങ്കയും പ്രതിഷേധവും പങ്കുവച്ചുകൊണ്ട് ഒരു പെണ്‍കുട്ടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി. തലശ്ശേരി ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയായ ആതിരാ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയിയില്‍ ചര്‍ച്ചയായത്.
ആതിരയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

എന്റെ പേര് ആതിര... എന്റെ സമ്മതം ചോദിക്കാതെ പ്രിയപ്പെട്ടവര്‍ ഇട്ടതാണേലും നാളിതുവരെ പ്രിയം അതിനോട് തന്നെ...?

നാളെ ഞാന്‍ കൊല്ലപ്പെടും....
അല്ലെങ്കില്‍ തൊട്ടടുത്ത നിമിഷം...
കാരണം
ഞാനൊരു പെണ്ണാണ്.....
പിന്നില്‍ എപ്പോഴും ആക്രമിക്കാന്‍
കൈകളുണ്ടെന്ന
ഉത്തമ ബോധ്യമുണ്ട്....
പറഞ്ഞു വന്നത് ഇതാണ്....
എന്റെ മരണശേഷം
'കേരളത്തിന്റെ മകള്‍' എന്നോ..
'ഭാരതത്തിന്റെ തേങ്ങല്‍ '
എന്നോ..
ഒന്നും
എന്റെ പേരു മാറ്റരുത്....
അപമാനം തന്നെയാണെനിക്കത്....
മാറി മാറി വരുന്ന സര്‍ക്കാരും...
വക്കീലും ജഡ്ജിയും
എനിക്കു വേണ്ടി സമയം കളയരുത്...
പ്ളീസ്....
തെളിവുകള്‍ ഉണ്ടാക്കി വച്ച്‌ അന്ത്യ ശ്വാസം വലിക്കാന്‍ എനിക്കു സാധിച്ചെന്നു
വരില്ല....
അത് മാത്രം ആ സമയം ഓര്‍ത്താല്‍ മതി...
അല്ലേലും
കണ്ണുകെട്ടിയ
നീതി ദേവതയോട് ഇടയ്ക്ക് വെളിച്ചം കാണാന്‍ പറേണം..
ദേവതയൊക്കെ പേരിലല്ലേ...
രൂപം കൊണ്ട് പെണ്ണല്ലേ...
കണ്ണുതുറന്ന് സ്വയമൊന്ന് അറിഞ്ഞേക്ക്...
നിന്നെ തള്ളിയിടാന്‍ ഒറ്റ കൈപോലും വേണ്ടാ..
ഒരു വിരലുമതിയാവും.....
പറഞ്ഞൂന്നേ ഉള്ളൂ.....
'ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്ന പെണ്‍കുട്ടി'
എന്ന്
താളബോധത്തില്‍
ആരും എന്നെ ഓര്‍മ്മിച്ചെടുക്കരുത്...
എന്റെ സ്വപ്നങ്ങള്‍
എന്തെന്ന് അറിയാത്ത നിങ്ങള്‍ക്ക്
അതിനെക്കുറിച്ച്‌
ഒരക്ഷരം മിണ്ടാന്‍ അവകാശമില്ല....
അനീതി കാണുമ്ബോള്‍
'നീ തീ ആവുക''
എന്ന് ഞാനടങ്ങുന്ന
നിങ്ങള്‍ പറയാറുണ്ട്...
എന്റെ മരണാഘോഷങ്ങളില്‍ അത് വേണ്ട...
നീ തീ ആവുക
എന്നും പറഞ്ഞ്...
കൂട്ടത്തില്‍ ഒരു പെണ്ണ് തീ ആവുമ്ബോള്‍ വെള്ളമൊഴിക്കാന്‍ ഓടിയെത്തുന്ന
ചില ജന്മങ്ങള്‍ ഉള്ള
ഈ നാട്ടില്‍
ഇതൊക്കെ വെറും മരീചികയാണെനിക്ക്......
ഇനി ഈ വാക്കുകള്‍
പോലും അധിക പ്രസംഗമായി വാഴ്ത്തപ്പെടും എന്നെനിക്കറിയാം....
ഒരു പെണ്ണിന് പ്രണയലേഖനം പോലും എഴുതി സൂക്ഷിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത നാട്ടില്‍..
ഇതൊക്കെ
രാജ്യദ്രോഹകുറ്റം
തന്നെയായി മാറ്റപ്പെടും..
ഇല്ലെങ്കില്‍ നമ്മളെങ്ങനെ ആര്‍ഷ ഭാരത സംസ്ക്കാരത്തിന്റെ പിന്മുറക്കാരാവും ല്ലേ...
റെഡി റ്റു വെയിറ്റ് എന്നും പറഞ്ഞ് പുനര്‍ജന്മത്തില്‍ ആണായി പിറക്കാന്‍ കാത്തു നില്‍ക്കുന്ന
മഹിളാ രത്നങ്ങള്‍
ദയവു ചെയ്ത്
എന്നെ
ഓര്‍ക്കുക പോലും
ചെയ്യരുത്...
അപ്പോഴാണ്
ഞാന്‍ ശരിക്കും കളങ്കിതയാവുക....
സൗമ്യയുടെയും
ജിഷയുടെയും.....
പേരറിയാത്ത സഹോദരിമാരുടെയും
മനസ്സ് തിന്ന മണ്ണിന്
എന്റെ മനസ്സിന്റെ
ഇടവഴികളെ പോലും
അതിന്റ ആഴത്തില്‍ തിന്നാനാവും....
അതുറപ്പാണ്....
ഞങ്ങള്‍ കാലങ്ങള്‍ക്കപ്പുറത്ത്
മണ്ണിനെ പിളര്‍ത്തി
ഭൂമിയില്‍ വേരുകളാഴ്ത്തി ഇനിയും ജന്മ മെടുക്കും....
എല്ലാ കാലത്തും നിറയെ കായ്ക്കുന്ന
വിഷക്കായകളുള്ള
ഒരു മരമായ്....
ഈ കെട്ട ഭൂമിയില്‍ ജീവിക്കാനിനി വയ്യെന്നു തോന്നുന്ന
പെണ്‍ മക്കള്‍ക്ക്
സഹായകമാകാന്‍
മാത്രമായി....
പലപ്പോഴും ആത്മഹത്യ ഭീരുത്വം അല്ല....
വലിയൊരു പ്രതിഷേധമാണ്....
എന്ന്
ഞാന്‍ പറഞ്ഞു നിര്‍ത്തട്ടെ...
നിങ്ങള്‍ക്കിടയില്‍ ഇനിയെത്ര കാലം എന്ന്
ഒരു ഊഹവുമില്ല....
ഉള്ളിടത്തോളം കാലം
വായ മൂടിക്കെട്ടാനോ...
തൂലികയില്‍ മഷി നിറക്കാതിരിക്കാനോ
തീരുമാനവുമില്ല....
പെണ്ണ് പൂക്കുന്ന നാടിനെ ഞാനിനി സ്വപ്നം കാണാനുമില്ല....
പെണ്ണാണ്....
പെണ്ണ് തന്നെയാണ്....

മന്ത്രി കെടി ജലീല്‍ തുണയായി: മൂന്നു വര്‍ഷം മുമ്ബ് തൃശ്ശൂരില്‍ നിന്ന് കാണാതായ ബുദ്ധിമാന്ദ്യമുള്ള യുവാവിനെ വീട്ടുകാര്‍ക്ക് തിരിച്ച്‌ കിട്ടി



മലപ്പറം: മന്ത്രി കെടി ജലീലിനൊപ്പം നിന്ന് തിരുവോണദിനത്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്ബോള്‍ തവനൂര്‍ പ്രതീക്ഷാഭവനിലെ അന്തേവാസിയായ ജോയി അറിഞ്ഞില്ല, അത് തന്റെ ഉറ്റവര്‍ക്ക് അടുത്തെത്താനുള്ള വഴിയായിരിയക്കും എന്ന്. തൃശ്ശൂരില്‍ നിന്ന കാണാതായ തൃശൂര്‍ ഊരകം സ്വദേശി പനക്കാമുറ്റം സ്വദേശി ജോയിയ്ക്കാണ് മന്ത്രി കെടി ജലീലിന്റെ എഫ്ബി പോസ്റ്റ് തുണയായത്.

ഓണാഘോഷത്തിനിടെ ജോയിക്കൊപ്പംനിന്ന് എടുത്ത ഫോട്ടോ മന്ത്രി കെടി ജലീല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെ രണ്ടരവര്‍ഷം മുന്‍പ് തൃശൂരിലെ ചേര്‍പ്പില്‍നിന്നു കാണാതായ ജോയിയെ തേടി ബന്ധുക്കളെത്തി. വ്യാഴാഴ്ച വൈകിട്ടു തവനൂരിലെ പ്രതീക്ഷാഭവനില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍തന്നെ ജോയി വീട്ടിലേക്ക് യാത്രതിരിച്ചു.

2013 ഡിസംബര്‍ 29ന് ആണ് തൃശൂര്‍ ഊരകം സ്വദേശി പനക്കാമുറ്റം സ്വദേശി ജോയി (31) ബസ് യാത്രയ്ക്കിടെ വഴിതെറ്റി കോഴിക്കോട്ട് എത്തുന്നത്. മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് ബുദ്ധിപരമായി ചില പ്രശ്നങ്ങള്‍ ഉള്ള ജോയി സഹോദരങ്ങളുടെ സംരക്ഷണത്തില്‍ കഴിയുകയായിരുന്നു. പിതാവിന്റെ സഹോദരന്റെ വീട്ടിലേക്കു പോകുന്നതിനിടെ ബസ് മാറിക്കയറുകയായിരുന്നു. കോഴിക്കോട് ബസ് സ്റ്റാന്‍ഡില്‍നിന്നു കണ്ടെത്തിയ ജോയിയെ സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ 2013ല്‍ ആണ് തവനൂര്‍ പ്രതീക്ഷാഭവനിലേക്കു മാറ്റിയത്. സ്ഥലപ്പേരുകളും ഓര്‍ക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ എഴുതി ലിസ്റ്റാക്കി പോക്കറ്റിലിട്ടാണ് ജോയി യാത്ര ചെയ്യാറുള്ളത്. ആ ലിസ്റ്റ് നഷ്ടമായതാണ് ജോയിയ്ക്ക് വിനയായത്.

വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും വ്യക്തമായി പറയാന്‍ കഴിയാതിരുന്ന ജോയിക്ക് മന്ത്രിയുടെ എഫ്ബി പോസ്റ്റാണ് തുണയായത്. ഓണാഘോഷത്തിനായി എത്തിയ മന്ത്രിയുടെ അടുത്തുനിന്ന് ഫോട്ടോ എടുക്കണമെന്ന് ജോയി ആവശ്യപ്പെടുകയായിരുന്നു. 'ഡോ. കെടി ജലീല്‍ ഓണ്‍ലൈന്‍' എന്ന എഫ്ബി പേജിലൂടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കിലൂടെ ജോയിയെ തിരിച്ചറിഞ്ഞ ചേര്‍പ്പ് പഞ്ചായത്ത് അംഗം ഷിബിന്‍ ടി ചന്ദ്രന്റെ നേതൃത്വത്തിലാണ് അയല്‍വാസികളും ബന്ധുക്കളും എത്തി ജോയിയെ കൂട്ടിക്കൊണ്ടുപോയത്. തിരുവോണദിനത്തില്‍ മന്ത്രി തവനൂര്‍ കൂരടയിലെ വയോജന മന്ദിരവും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് മഹിളാമന്ദിരം, റസ്ക്യൂ ഹോം, ചില്‍ഡ്രന്‍സ് ഹോം എന്നിവിടങ്ങളിലും എത്തി.

കേട്ട് കേള്‍വി മാത്രമുള്ള സാക്ഷികളെ എങ്ങനെയാണ് സുപ്രീംകോടതി വിശ്വാസത്തില്‍ എടുത്തത്: സൗമ്യ വധക്കേസിലെ സുപ്രീംകോടതി വിധിയ്ക്ക് എതിരേ മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു



ന്യൂഡല്‍ഹി: കേരള മനസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്കെതിരായ കൊലപാതക കുറ്റം ഒഴിവാക്കിയ സുപ്രീംകോടതി വിധിയില്‍ അതൃപ്തിയുമായി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മാര്‍ക്കണ്ഡേയ കട്ജു വിധിയില്‍ അമര്‍ഷം രേഖപ്പെടുത്തിയത്. ഹൈക്കോടതി അംഗീകരിച്ച പ്രോസിക്യൂഷന്‍ വാദം പ്രകാരം, എറുണാകുളത്ത് നിന്നും ട്രെയിന്‍ കയറിയ സൗമ്യ ലേഡീസ് കമ്ബാര്‍ട്ട്മെന്റില്‍ ഒറ്റപ്പെടുകയും തുടര്‍ന്ന് ഗോവിന്ദച്ചാമി കടന്ന് വന്ന് സൗമ്യയെ ബലമായി കയറി പിടിക്കുകയും, മുടി പിടിച്ച്‌ കമ്ബാര്‍ട്ട്മെന്റിന്റെ ചുവരില്‍ തല ശക്തമായി നാലഞ്ച് തവണ ഇടിപ്പിച്ച്‌ ബോധരഹിതയാക്കുകയായിരുന്നു എന്നും പറയുന്നു.
ഇത് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടതുമാണ്. തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്ന സൗമ്യയെ ഗോവിന്ദച്ചാമി പീഡിപ്പിക്കുകയുമായിരുന്നു. എന്നാല്‍ പ്രതിയായ ഗോവിന്ദച്ചാമി സൗമ്യയെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന കാരണത്താല്‍ സുപ്രീംകോടതി ഗോവിന്ദച്ചാമിയ്ക്ക് മേല്‍ ചുമത്തപ്പെട്ട കൊലക്കുറ്റം പിന്‍വലിക്കുകയായിരുന്നു.

പക്ഷെ, പീഡനം നടത്തിയതിന്റെ പശ്ചാത്തലത്തില്‍ 376ാം വകുപ്പ് പ്രകാരം ജീവപര്യന്തവും 325ാം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം തടവും കോടതി ഗോവിന്ദച്ചാമിയ്ക്ക് വിധിക്കുകയായിരുന്നു. തെളിവുകളുടെ അഭാവത്താല്‍, സൗമ്യയെ വധിക്കാന്‍ ഗോവിന്ദച്ചാമിയ്ക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഗോവിന്ദച്ചാമിയ്ക്ക് മേല്‍ ചുമത്തിയ കൊലക്കുറ്റം പിന്‍വലിക്കുകയായിരുന്നു. അതിനാല്‍ ഐപിസി സെക്ഷന്‍ 302 വകുപ്പ് പ്രകാരം ഗോവിന്ദച്ചാമിയ്ക്ക് വധശിക്ഷ നല്‍കാന്‍ സാധിക്കില്ല. തലയ്ക്ക് 45 തവണ പ്രഹരമേറ്റതിനും പീഡനത്തിനിരയായതിനെയും തുടര്‍ന്ന് സൗമ്യ സ്വയം ട്രെയിനില്‍ നിന്നും ചാടാമെന്ന സാധ്യതയും സുപ്രീംകോടതി ഉന്നയിച്ചിരുന്നു. സൗമ്യ ട്രെയിനില്‍ നിന്നും സ്വയം ചാടിയതാണെന്ന് തങ്ങളോട് മധ്യവയസ്കനായ വ്യക്തിയാണ് അറിയിച്ചതെന്ന പ്രോസിക്യൂഷന്റെ നാല്, നാല്‍പത് നമ്ബര്‍ സാക്ഷികളുടെ മൊഴിയെ സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതായി വിധിയുടെ 15ാം ഖണ്ഡികയില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ കേട്ട് കേള്‍വി മാത്രമുള്ള സാക്ഷികളെ എങ്ങനെയാണ് സുപ്രീംകോടതി വിശ്വാസത്തില്‍ എടുത്തതെന്ന് മാര്‍ക്കണ്ഡേയ കട്ജു ചോദിക്കുന്നു. ഇത് വിധിയില്‍ സംഭവിച്ച വലിയ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

300 വകുപ്പിന്റെ മൂന്നാം ഭാഗം പ്രകാരം, തല ശരീരത്തിന്റെ മര്‍മ്മ പ്രധാന ഭാഗമാണെന്നും തുടര്‍ച്ചയായി പ്രഹരമേല്‍ക്കുന്ന സാഹചര്യത്തില്‍ മരണം സംഭവിക്കാന്‍ സാധ്യതയേറുമെന്ന കാര്യം സുപ്രീംകോടതി വിസ്മരിച്ചത് തെറ്റാണെന്നും മാര്‍ക്കണ്ഡേയ കട്ജു വ്യക്തമാക്കി. ഗോവിന്ദച്ചാമിയ്ക്ക് മേല്‍ ചുമത്തപ്പെട്ട കൊലക്കുറ്റം പിന്‍വലിച്ചതിലൂടെ സുപ്രീംകോടതി തെറ്റായ സന്ദേശമാണ് നീതിന്യായ വ്യവസ്ഥിതിയ്ക്ക് നല്‍കുന്നതെന്നും വിധിയില്‍ സുപ്രീംകോടതി പരിശോധന നടത്തണമെന്നും കട്ജു പോസ്റ്റില്‍ ആവശ്യപ്പെടുന്നുണ്ട്.