Wednesday, 7 September 2016

കുടുംബം പറയുന്നു; നാഥുറാം ആര്‍ എസ് എസുക്കാരന്‍ തന്നെ

ന്യൂഡല്‍ഹി:
ഗാന്ധിയെ വധിച്ച നാഥുറാം വിനായക ഗോഡ്സെ മരണം വരെ ആര്‍.എസ്.എസുകാരന്‍ തന്നെയായിരുന്നുവെന്നും സംഘടന ഒരിക്കലും ഗോഡ്സെയെ ഒരിക്കലും പുറംതള്ളിയിട്ടില്ലെന്നും കുടുംബാംഗത്തിന്റെ വെളിപ്പെടുത്തല്‍. ഗോഡെസെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സെയുടെ മകളായ ഹിമാനി സവര്‍ക്കറുടെ മകനാണ് സത്യാകി. എന്നാല്‍ ഗോഡ്സെ ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നുവെന്നു തുറന്ന് സമ്മതിക്കാന്‍ ആര്‍ എസ് എസ് മടി കാണിക്കുന്നതില്‍ ദു: ഖമുണ്ടെന്നും സ്ത്യാകി പറഞ്ഞു.

1932ല്‍ സാഗ്ലിയില്‍ വെച്ചാണ് ഗോഡ്സെ ആര്‍.എസ്.എസില്‍ ചേര്‍ന്നത്. മരിക്കും വരെ അദ്ദേഹം ആര്‍.എസ്.എസിന്റെ ബൗദ്ധിക് കാര്യവാഹ് ആയിരുന്നു.
ഗോഡ്സെ ആര്‍.എസ്.എസുകാരനായിരുന്നുവെന്ന കാര്യം ആര്‍.എസ്.എസ് മറച്ചുവെക്കുന്നതില്‍ ദു: ഖമുണ്ട്. നാഥുറാമിന്റെയും ഗോപാല്‍ ഗോഡ്സെയുടെയും എഴുത്തുകള്‍ കുടുംബത്തിന്റെ പക്കലുണ്ട്. ഇവയെല്ലാം ് ഗോഡ്സെ ആര്‍.എസ്.എസില്‍ നിന്നും പോയിട്ടില്ലെന്ന സൂചന നല്‍കുന്നു 

ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് പങ്കുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ സംഘടന കോടതിയെ സമീപിച്ചിരിക്കെയാണ് ഗോഡ്സെ ആര്‍.എസ്.എസുകാരനാണെന്ന വെളിപ്പെടുത്തല്‍ വീണ്ടും ഉണ്ടായിരിക്കുന്നത്.1994 ജനുവരിയില്‍ 'ഫ്രണ്ട്ലൈന്‍' നല്‍കിയ അഭിമുഖത്തില്‍ ഗോഡ്സെ ആര്‍.എസ്.എസുകാരനായിരുന്നുവെന്ന് സഹോദരനായ ഗോപാല്‍ ഗോഡ്സെ പറഞ്ഞിരുന്നു.

'ഞങ്ങള്‍ സഹോദരങ്ങളെല്ലാം ആര്‍.എസ്.എസിലായിരുന്നു. നാഥുറാം, ദത്താത്രേയ, ഗോവിന്ദ് ഞങ്ങളെല്ലാം. ഞങ്ങള്‍ വീട്ടില്‍ വളര്‍ന്നതിനേക്കാള്‍ കൂടുതല്‍ ആര്‍.എസ്.എസിലാണ് വളര്‍ന്നതെന്ന് പറയാം. ആര്‍.എസ്.എസ് ഞങ്ങള്‍ക്കു കുടുംബംപോലെയായിരുന്നു. ആര്‍.എസ്.എസിന്റെ ബൗദ്ധിക് കാര്യവാഹ് ആയി നാഥുറാം മാറി. അദ്ദേഹത്തിന്റെ മൊഴിയില്‍ ആര്‍.എസ്.എസ് വിട്ടെന്ന് പറയുന്നു. ഗാന്ധിവധത്തിനുശേഷം ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസും വലിയ പ്രതിസന്ധിയിലായിരുന്നതുകൊണ്ടാണ് നാഥുറാം അങ്ങനെ പറഞ്ഞത്. അല്ലാതെ നാഥുറാം ആര്‍.എസ്.എസ് വിട്ടിരുന്നില്ല. ആര്‍.എസ്.എസില്‍ ബൗദ്ധിക് കാര്യവാഹ് ആയിരിക്കുമ്ബോള്‍തന്നെ 1944 ല്‍ നാഥുറാം ഹിന്ദുമഹാസഭയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു.'

No comments:

Post a Comment