പാക്കിസ്ഥാന് ലോകകപ്പ് യോഗ്യത
നഷ്ടമാകുമോ ?
ദുബായ്∙ പാക്കിസ്ഥാന്റെ ഒരു അവസ്ഥ! രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു കിടക്കുന്ന ടീമാണ്. ഏകദിന റാങ്കിങ്ങിൽ ദേ കിടക്കുന്നു, ഒൻപതാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ 1–4 തോൽവിയാണ് പാക്കിസ്ഥാന്റെ റാങ്കിങ് ഇടിച്ചത്. 2019 ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുന്ന കാര്യം തന്നെ ഇതോടെ സംശയത്തിലായി.
എട്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിനെക്കാൾ എട്ടു പോയിന്റ് പിന്നിലാണവർ. ആതിഥേയരായ ഇംഗ്ലണ്ടിനും റാങ്കിങ്ങിലെ മറ്റു ഏഴു സ്ഥാനക്കാർക്കും മാത്രമേ ലോകകപ്പിൽ നേരിട്ട് യോഗ്യതയുള്ളൂ. പിന്നീടുള്ള രണ്ടു സ്ഥാനങ്ങൾക്കു വേണ്ടി അസോഷ്യേറ്റ് രാജ്യങ്ങൾക്കൊപ്പം യോഗ്യതാ ടൂർണമെന്റ് കളിച്ചു ജയിക്കണം. അടുത്ത വർഷം സെപ്റ്റംബർ 30ലെ റാങ്കിങ്ങാണ് പരിഗണിക്കുക.
പരമ്പര തുടങ്ങുമ്പോഴും പാക്കിസ്ഥാന്റെ അവസ്ഥ മെച്ചപ്പെട്ടതായിരുന്നില്ല. 2001ൽ ഈ രീതിയിലുള്ള റാങ്കിങ് സംവിധാനം ഏർപ്പെടുത്തിയ ശേഷം ഏറ്റവും മോശം പ്രകടനം–87 പോയിന്റ്. വിൻഡീസിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ഇനിയുള്ള പരമ്പരകളിൽ വമ്പൻ ജയം നേടിയേ തീരൂ. ശ്രീലങ്കയ്ക്കെതിരെ 4–1നു പരമ്പര നേടിയ ഓസ്ട്രേലിയയാണ് റാങ്കിങ്ങിൽ ഒന്നാമത്.
ന്യൂസീലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലദേശ്, വെസ്റ്റ് ഇൻഡീസ് എന്നിവർ പിന്നീടുള്ള സ്ഥാനങ്ങളിൽ. അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, അയർലൻഡ് എന്നിവരാണ് പാക്കിസ്ഥാനു പിന്നിലുള്ളത്.
എട്ടാം സ്ഥാനത്തുള്ള വെസ്റ്റ് ഇൻഡീസിനെക്കാൾ എട്ടു പോയിന്റ് പിന്നിലാണവർ. ആതിഥേയരായ ഇംഗ്ലണ്ടിനും റാങ്കിങ്ങിലെ മറ്റു ഏഴു സ്ഥാനക്കാർക്കും മാത്രമേ ലോകകപ്പിൽ നേരിട്ട് യോഗ്യതയുള്ളൂ. പിന്നീടുള്ള രണ്ടു സ്ഥാനങ്ങൾക്കു വേണ്ടി അസോഷ്യേറ്റ് രാജ്യങ്ങൾക്കൊപ്പം യോഗ്യതാ ടൂർണമെന്റ് കളിച്ചു ജയിക്കണം. അടുത്ത വർഷം സെപ്റ്റംബർ 30ലെ റാങ്കിങ്ങാണ് പരിഗണിക്കുക.
പരമ്പര തുടങ്ങുമ്പോഴും പാക്കിസ്ഥാന്റെ അവസ്ഥ മെച്ചപ്പെട്ടതായിരുന്നില്ല. 2001ൽ ഈ രീതിയിലുള്ള റാങ്കിങ് സംവിധാനം ഏർപ്പെടുത്തിയ ശേഷം ഏറ്റവും മോശം പ്രകടനം–87 പോയിന്റ്. വിൻഡീസിനെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ഇനിയുള്ള പരമ്പരകളിൽ വമ്പൻ ജയം നേടിയേ തീരൂ. ശ്രീലങ്കയ്ക്കെതിരെ 4–1നു പരമ്പര നേടിയ ഓസ്ട്രേലിയയാണ് റാങ്കിങ്ങിൽ ഒന്നാമത്.
ന്യൂസീലൻഡ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ശ്രീലങ്ക, ബംഗ്ലദേശ്, വെസ്റ്റ് ഇൻഡീസ് എന്നിവർ പിന്നീടുള്ള സ്ഥാനങ്ങളിൽ. അഫ്ഗാനിസ്ഥാൻ, സിംബാബ്‌വെ, അയർലൻഡ് എന്നിവരാണ് പാക്കിസ്ഥാനു പിന്നിലുള്ളത്.

No comments:
Post a Comment